11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി; അമ്മയും കാമുകനും ചേര്‍ന്ന് കൊന്നതെന്ന് പോലീസ്; ഉപേക്ഷിച്ചത് റയില്‍വേ സ്റ്റേഷനിലെ ഓടയില്‍

തൃശൂര്‍ : അമ്മയുടെ കാമുകനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി. കുഞ്ഞിന്റെ അമ്മ ശ്രീപ്രീയയുമായി നടത്തിയ പരിശോധനയിലാണ് ബാഗിലാക്കി ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ അവശിഷ്ടങ്ങള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തിയത്. മലപ്പുറം തിരൂരില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളാണ് കൊലപാതകം നടത്തിയത്. മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

തമിഴ്‌നാട് കടലൂര്‍ സ്വദേശിയായ ശ്രീപ്രീയ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് കുഞ്ഞുമായി മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കാമുകന്‍ ജയസൂര്യനൊപ്പം താമസിക്കാനാണ് ശ്രീപ്രീയയെത്തിയത്. യാദൃശ്ചികമായി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇവരെ കണ്ടെതാണ് കൊലപാതകം പുറത്തു വരാന്‍ കാരണമായത്. കുഞ്ഞ് കൂടിയില്ലെന്നത് ശ്രദ്ധയില്‍പെട്ട ബന്ധുക്കള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പ്രതികള്‍ സമ്മതിച്ചത്.

മുന്നോട്ടുളള ജീവിതത്തിന് തടസമാകുമെന്ന് പറഞ്ഞ് കാമുകന്‍ ജയസൂര്യനും പിതാവും ചേര്‍ന്ന് കുഞ്ഞിനെ മര്‍ദ്ദിച്ച് കൊന്നതായി ശ്രീപ്രീയ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ജയസൂര്യന്റെ മാതാവിനും കൊലപാതകത്തില്‍ പങ്കുണ്ടെന്നും പോലീസ് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ റയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ചതായി പ്രതികള്‍ സമ്മതിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top