ഫ്ലാറ്റില്‍ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം; സമീപത്ത് ലഹരിമരുന്നും സിറിഞ്ചും; ‘അച്ഛനെ’ കാണാനില്ല; പീഡിപ്പിക്കപ്പെട്ടതായി സംശയം

ബംഗളൂരു: ഫ്ലാറ്റില്‍ നിന്ന് യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തി. ബംഗാള്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് ചന്ദാപുരയിലെ ഫ്ലാറ്റില്‍ നിന്ന് കണ്ടെത്തിയത്. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടശേഷം കൊല്ലപ്പെട്ടതാണെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹത്തിനടുത്ത് നിന്ന് ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസ് തോന്നിപ്പിക്കുന്ന യുവതിയുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു.

ഹെഡ് മാസ്റ്റര്‍ ലേഔട്ടിലെ ഫ്ലാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്ലാറ്റ് ഉടമ മുറിയില്‍ കയറി നോക്കുകയായിരുന്നു. മൃതദേഹത്തിന് അഞ്ച് ദിവസം പഴക്കമുള്ളതായി സൂര്യ നഗര്‍ പോലീസ് പറയുന്നു. എന്നാല്‍ ബലാത്സംഗം നടന്ന തരത്തിലുള്ള മുറിവുകളോ ചതവുകളോ ദേഹത്ത് ഇല്ല. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ സംഗേത് ഗുപ്തയുടെതാണ് ഫ്ലാറ്റ്. താഴത്തെ നിലയില്‍ താമസിക്കുന്ന ഗുപ്ത, ബാക്കി നിലകളെല്ലാം വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ സഫാന്‍ എന്ന ഒഡീഷാ സ്വദേശി വാടകയ്ക്ക് താമസിക്കാന്‍ എത്തിയിരുന്നു. നാലാം നിലയിലുള്ള രണ്ട് ഫ്ലാറ്റുകളാണ് ഇയാള്‍ വാടകയ്ക്കെടുത്തത്. ജനുവരിയില്‍ സഫാന്‍ നാട്ടില്‍ പോയി. പിന്നീട് ഫെബ്രുവരിയില്‍ 40 വയസ് തോന്നിക്കുന്ന ഒരാളും ഒപ്പം ഒരു യുവതിയും സഫാന്റെ ഫ്ലാറ്റില്‍ താമസിക്കാന്‍ എത്തി. ഇവര്‍ ആരാണെന്ന് ഫ്ലാറ്റ് ഉടമ ചോദിച്ചപ്പോള്‍ തനിക്ക് പരിചയമുള്ള ഒരു അച്ഛനും മകളുമാണെന്ന് സഫാന്‍ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ ഇവര്‍ മടങ്ങുമെന്നും ഉടമയെ അറിയിച്ചു.

മാര്‍ച്ച്‌ 10ന് ഇവര്‍ താമസിച്ച ഫ്ലാറ്റിന്‍റെ വാതില്‍ തുറന്ന നിലയിലും യുവതി തറയില്‍ പുതച്ച് കിടക്കുന്നതായും കണ്ടു. അടുത്ത ദിവസം ദുര്‍ഗന്ധം വമിച്ചതോടെയാണ് പോലീസിനെ വിവരം അറിയിച്ചത്. പുഴുവരിച്ച് അഴുകിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു ശേഷം സഫാനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആണ്. ഇയാളുടെ തിരിച്ചറിയല്‍ രേഖകള്‍ ഒന്നുംതന്നെ വാങ്ങി വെച്ചില്ലെന്നും ഫ്ലാറ്റ് ഉടമ പറഞ്ഞു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന ‘അച്ഛനെ’ കാണാനില്ലാത്തതും ദുരൂഹതകള്‍ ബാക്കിയാക്കുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top