പ്രധാനമന്ത്രിയുടെ സുരക്ഷക്കായി റോഡില്‍ കെട്ടിയ കയര്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം; പോലീസിന് വീഴ്ച സംഭവിച്ചതായി കുടുംബം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡില്‍ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ഒരാള്‍ മരിച്ചു. കൊച്ചി വടുതല സ്വദേശി മനോജ്‌ ഉണ്ണിയാണ് മരിച്ചത്. സ്കൂട്ടര്‍ യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ഉപയോഗിച്ചത് നേര്‍ത്ത പ്ലാസ്റ്റിക് കയര്‍ ആണ്. ബാരിക്കേഡോ വടമോ ആയിരുന്നെങ്കില്‍ മനോജ് മരിക്കില്ലായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പോലീസ് മനോജിനെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. എസ്എ റോഡിൽ നിന്ന് എംജി റോഡിലേക്ക് കയറുന്ന ഭാഗത്താണ് കയര്‍ കെട്ടിയിരുന്നത്. പോലീസ് കൈ കാണിച്ചിട്ടും മനോജ്‌ നിര്‍ത്താതെ പോയപ്പോഴാണ് യുവാവ് അപകടത്തില്‍ പെട്ടതെന്ന് പോലീസ് പറഞ്ഞു.

അതേസമയം സുരക്ഷയില്‍ വീഴ്ച സംഭവിച്ചെന്ന് മനോജിന്‍റെ കുടുംബം ആരോപിച്ചു. റോഡിന് കുറുകെ കെട്ടിയ കയര്‍ കാണുന്ന വിധത്തില്‍ വണ്ണമുള്ളത് ആയിരുന്നില്ല. അത് രാത്രികളില്‍ തിരിച്ചറിയാന്‍ ബാരിക്കേഡോ, ഒരു റിബണോ പോലും കെട്ടിയിട്ടില്ലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞാതായും ബന്ധുക്കള്‍ പറഞ്ഞു. വിഐപികൾക്ക് സുരക്ഷ ഒരുക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് സുരക്ഷ വേണ്ടേയെന്നും കുടുംബം ചോദിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top