യുവനടിയുടെ പരാതി; സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്തു

യുവനടിയുടെ പരാതിയില്‍ നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. തിരുവനന്തപുരം മാസ്‌കറ്റ്‌ ഹോട്ടലിൽ വച്ച് 2016ൽ സിദ്ദിഖ് ബലാത്സംഗം ചെയ്തുവെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി കഴിഞ്ഞ ദിവസം പരാതി നൽകിയത്. ആരോപണം ഉയർന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രൂപീകരിച്ച പ്രത്യേക പോലീസ് സംഘം നടിയെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരാതി നൽകാൻ തയ്യാറാണോയെന്നാണ് ആരാഞ്ഞത്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് പറയുകയും പരാതി നല്‍കുകയുമായിരുന്നു. അതേസമയം നടിക്കെതിരെ സിദ്ദിഖ് നൽകിയ പരാതി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ലൈംഗിക പീഡന ആരോപണം വാസ്തവവിരുദ്ധമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ആവശ്യം.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെയാണ് ലൈംഗിക ആരോപണവുമായി നടി രംഗത്തുവന്നത്. തന്റെ സിനിമാമോഹം ചൂഷണം ചെയ്താണ് ലൈംഗിക പീഡനം നടത്തിയത് എന്നാണ് നടി വെളിപ്പെടുത്തിയത്. ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. ഇതിനിടയില്‍ മുറി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തു എന്നാണ് യുവതി ആരോപിച്ചത്. 2019ൽ തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ടെന്നും ഓണ്‍ലൈനില്‍ വാര്‍ത്ത വന്നിരുന്നുവെന്നും യുവതി ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top