കാര്‍ മനപൂര്‍വ്വം കണ്ടയ്‌നറില്‍ ഇടിച്ച് കയറ്റിയതെന്ന് സംശയം; അധ്യാപികയെ കൂട്ടികൊണ്ട് പോയത് ടൂര്‍ പോയ വാഹനം തടഞ്ഞ്; അടൂരിലെ അപകടത്തില്‍ ദുരൂഹത

അടൂര്‍ : പട്ടാഴിമുക്കില്‍ ഇന്നലെ രാത്രി നടന്ന അപകടത്തില്‍ ദുരൂഹത. മനപൂര്‍വ്വം അമിത വേഗത്തില്‍ കാര്‍ കണ്ടെയ്‌നറില്‍ ഇടിച്ച് കയറ്റിയതായാണ് പോലീസ് സംശയിക്കുന്നത്. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേല്‍ ഹാഷിം മന്‍സിലില്‍ ഹാഷിം (35) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം ടൂര്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന അനുജയെ ഹാഷിം വാഹനം തടഞ്ഞ് നിര്‍ത്തി ഒപ്പം കൂട്ടുകയായിരുന്നു.

അനുജയെ ബലമായി കാര്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായും ഇവര്‍ അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് പോലീസ് ശ്രമം. അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഹാഷിമും അനുജയും ഏറെ നാളായി അടുപ്പത്തില്‍ ആയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top