മകന്‍ ആത്മഹത്യ ചെയ്യില്ല; അനുജയെ അറിയില്ല; എന്തോ ദുരൂഹുതയുണ്ട് ; അടൂര്‍ അപകടത്തില്‍ മരിച്ച ഹാഷിമിന്റെ പിതാവ്

പത്തനംതിട്ട : അടൂരില്‍ കണ്ടെയ്‌നര്‍ ലോറിയില്‍ കാര്‍ ഇടിച്ചു കയറിയ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് മരിച്ച ഹാഷിമിന്റെ പിതാവ് ഹക്കിം. മകന്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല. നല്ല മനക്കരുത്തുള്ളവനാണ്. ഇന്നലെ ഒരു ഫോണ്‍ വന്നതിനുശേഷം ആണ് വീട്ടില്‍ നിന്ന് പോയത്. പിന്നീട് ഒരു വിവരവും ലഭിച്ചില്ല. പോലീസാണ് അപകട വിവരം അറിയിച്ചത്. ഹാഷിമിനൊപ്പം കാറില്‍ ഉണ്ടായിരുന്ന അനുജയെ അറിയില്ല. ഇവര്‍ തമ്മില്‍ എന്തെങ്കിലും സൗഹൃദം ഉണ്ടായിരുന്നതായി കുടുംബത്തിന് ഒരു അറിവും ഇല്ലെന്നും ഹക്കിം പറഞ്ഞു.

ഇന്നലെ രാത്രിയാണ് അടൂരില്‍ ഉണ്ടായ അപകടത്തില്‍ അധ്യാപികയായ അനുജ രവീന്ദ്രനും സുഹൃത്തും സ്വകാര്യ ബസ് ഡ്രൈവറുമായ ഹാഷിമും മരിച്ചത്. സഹപ്രവര്‍ത്തകര്‍ക്കൊപ്പം വിനോദയാത്ര കഴിഞ്ഞ് തിരിച്ചു വരുന്ന വഴിവാഹനത്തില്‍ നിന്നും അനുജയെ ബലമായി പിടിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഫോണില്‍ ബന്ധപ്പെട്ട സഹപ്രവര്‍ത്തകരോട് ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അനുജ പറഞ്ഞതായും പോലീസിന് മൊഴി നല്‍കി.ഏഴരയ്ക്ക് കാറില്‍ കയറിയ അനുജ പത്തുമണിയോടെയാണ് അപകടത്തില്‍പ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top