ബലാത്സംഗക്കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി.ജി.മനു കീഴടങ്ങി; കീഴടങ്ങല്‍ സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന്

കൊച്ചി : ബലാത്സംഗക്കേസില്‍ പ്രതിയായ ഹൈക്കോടതിയിലെ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി.ജി.മനു കീഴടങ്ങി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് പുത്തന്‍കുരിശ് ഡിവൈ.എസ്.പി ഓഫീസില്‍ ഇന്ന് രാവിലെയാണ് കീഴടങ്ങിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് മനു കീഴടങ്ങിയത്. പരാതി ഉയർന്നതിന് പിന്നാലെ സര്‍ക്കാര്‍ പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മനുവിനെ നീക്കിയിരുന്നു.

പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. അധികാരമുള്ള പദവിയിലിരിക്കുന്ന ആളാണ് പ്രതിയെന്നായിരുന്നു കോടതി നിരീക്ഷണം. അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിയും. പ്രതിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരിയുടെ അപേക്ഷ മാനിച്ച് പ്രതിക്ക് കീഴടങ്ങാന്‍ കോടതി പത്തുദിവസം അനുവദിച്ചിരുന്നു.

കീഴടങ്ങിയാല്‍ പ്രതിയെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണം. അന്ന് തന്നെ ജാമ്യപേക്ഷ പരിഗണിക്കാനും കോടതി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പി.ജി.മനു സുപ്രീംകോടതിയെ സമീപിച്ചത്. ഒളിവില്‍ കഴിഞ്ഞ മനുവിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top