ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവം; തിരുവനന്തപുരം സ്വദേശി പിടിയിൽ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

ആലുവ: ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിൽ. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റിലാണ് അറസ്റ്റിലായത്. 2017ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെ നാടുവിടുകയായിരുന്നു.

നിരവധി മോഷണ കേസിൽ പ്രതിയാണ്. സതീശെന്ന പേരിലാണ് എറണാകുളത്ത് താമസിച്ചിരുന്നത്. വിയൂർ ജയിലിൽ നിന്ന് അടുത്തിടയാണ് ഇയാൾ പുറത്തിറങ്ങിയത്. ബന്ധുക്കളുമായോ നാട്ടുകാരുമായോ വലിയ അടുപ്പം കാണിക്കാറില്ല. ലഹരി ഉപയോഗിക്കുന്നതായി സംശയമുണ്ട്. മൃഗങ്ങളെ ഉപദ്രവിച്ചിട്ടുണ്ടെന്നും പരാതിയുണ്ട്. രാത്രികാലങ്ങളിലാണ് ഇയാൾ കൂടുതലായും പുറത്തിറങ്ങുന്നതെന്ന് നാട്ടുകാർ പറയുന്നു. ആലുവ പാലത്തിനു സമീപം വച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. രാത്രി രണ്ട് മണിയോടെ കുട്ടിയുടെ കരച്ചിൽ കേട്ട് പുറത്തേക്ക് നോക്കിയ സമീപവാസി സുകുമാരനാണ് വിവരം നാട്ടുകാരെ അറിയിച്ചത്. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് സ്വകാര്യ ഭാഗങ്ങളിൽ നിന്നടക്കം രക്തംവാർന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പെൺകുട്ടി ഇയാളുടെ ചിത്രം നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ജൂലൈയിലാണ് ആലുവയിൽ അന്യസംസ്ഥാനക്കാരിയായ അഞ്ചു വയസുകാരിയെ പട്ടാപകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top