ജോയിയെ കണ്ടെത്താന്‍ ശ്രമം തുടരുന്നു; ആമയിഴഞ്ചാനിലെ തിരച്ചില്‍ ഇന്ന് തുടരും

ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ തൊഴിലാളി എൻ.ജോയിയെ (47) കണ്ടെത്താനായുള്ള തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. ഇന്നലെ രാവിലെ 11നാണ് ജോയിയെ കാണാതായത്. റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം അര്‍ധരാത്രിയോടെ നിർത്തിവച്ചിരുന്നു. റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന് അടിയിലുള്ള ടണലിന്റെ മറുകരയിലും സ്കൂബ സംഘം നടത്തിയ പരിശോധന വിഫലമായതോടെയാണ് രാത്രി രണ്ടു റോബട്ടുകളെ എത്തിച്ചത്.

തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാൻ തോട്ടിലെ ഒരു റോബോട്ട് ജോയിയെ കാണാതായ സ്ഥലത്തുനിന്ന് അകത്തേക്ക് ഇറക്കി. മറ്റൊന്ന് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലെ പാളത്തിന് സമീപത്തെ മാൻഹോളിലും പരിശോധന നടത്തി. സംരക്ഷണ വേലി പൊളിച്ചു മാറ്റിയ ശേഷം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ടൺകണക്കിനു മാലിന്യം നീക്കിയശേഷമാണ് സ്കൂബാ ഡൈവിങ് സംഘത്തിനു പരിശോധന നടത്താനായത്.എന്നിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല.

അപകടത്തിന്റെ പേരില്‍ പരസ്പരം ആരോപണം ഉന്നയിക്കുകയാണ് കോർപറേഷനും റെയിൽവേയും .പ്ലാറ്റ്ഫോമിന് അടിഭാഗം വൃത്തിയാക്കാമെന്നു മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ അറിയിച്ചിരുന്നെങ്കിലും റെയിൽവേ അനുമതി നൽകിയില്ല എന്ന് കോര്‍പറേഷന്‍ പറയുമ്പോള്‍ അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് റെയില്‍വേ വാദം. മാലിന്യം നീക്കാത്തതിനെ തുടര്‍ന്നാണ് സ്വന്തം നിലയില്‍ മാലിന്യം നീക്കാന്‍ ശ്രമിച്ചതെന്നും റെയില്‍വേ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top