മക്കളേയും ഭാര്യയെയും വെടിവച്ചുകൊന്ന് പോലീസുകാരൻ ജീവനൊടുക്കി

അമരാവതി: രണ്ടു പെണ്‍മക്കളേയും ഭാര്യയെയും വെടിവെച്ചു കൊന്ന ശേഷം പോലീസുകാരന്‍ ആത്മഹത്യ ചെയ്തു. ആന്ധ്രാ പ്രദേശ്‌ കടപ്പ ടൗൺ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ വെങ്കിടേശ്വരലു (55) ആണ് ബുധനാഴ്ച രാത്രി കുടുംബത്തെ വെടിവെച്ചു കൊന്നശേഷം ജീവനൊടുക്കിയത്.

സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗിൽ പണം നഷ്‌ടപ്പെട്ടതും കുടുംബ പ്രശ്‌നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

വെങ്കിടേശ്വരലു, കടപ്പ ടു-ടൗൺ പോലീസ് സ്‌റ്റേഷനിൽ റൈറ്ററായി ജോലി ചെയ്യുകയായിരുന്നു. ബുധനാഴ്‌ച രാത്രി 11 മണി വരെ ജോലി ചെയ്ത ശേഷം പോലീസ് സ്‌റ്റേഷനിൽ നിന്ന് തോക്കും വെടിയുണ്ടകളും എടുത്ത് വീട്ടിലേക്ക് പോയതായിട്ടാണ് പുറത്തു വരുന്ന വിവരം. വെങ്കിടേശ്വരലുവിന്റെ മൂത്ത മകള്‍ ബിരുദ വിദ്യാര്‍ഥിനിയും രണ്ടാമത്തെ മകള്‍ സ്കൂള്‍ വിദ്യാര്‍ഥിനിയുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top