പ്രതിയെ പിടികൂടുന്നതിനിടെ ജനലിലെ ചില്ലുകള്‍ തകര്‍ത്ത് എസ്ഐയെ കുത്താന്‍ ശ്രമം; 50തോളം കേസുകളില്‍ പ്രതി; ലിഫ്റ്റ്‌ നല്‍കി ബലാത്സംഗം ചെയ്യുന്നത് പതിവ് രീതി

കോഴിക്കോട്: യുവതിയെ പട്ടാപകല്‍ മൃഗീയമായി കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ അറസ്റ്റിലായ മുജീബ് റഹ്മാനെ
മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടില്‍ വെച്ച് ഇന്നലെ വൈകിട്ടാണ് പിടികൂടിയത്. യുവതിയെ കൊലപ്പെടുത്തിയ പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. പോലീസിനെ കണ്ടതോടെ ഇയാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇത് തടയുന്നതിനിടെ ജനലിലെ ഗ്ലാസ് തകര്‍ത്ത് പോലീസിനെ കുത്താന്‍ ശ്രമം നടത്തി. ആക്രമണത്തില്‍ പേരാമ്പ്ര സ്റ്റേഷനിലെ എസ്ഐ സുനിലിന്‍റെ കൈക്ക് പരിക്കേറ്റു.

പ്രതി സഞ്ചരിച്ച ബൈക്ക്, അന്നേദിവസം ധരിച്ച കോട്ട്, കയ്യുറകള്‍ തുടങ്ങിയവ കണ്ടെത്തി. യുവതിയെ കൊലപ്പെടുത്തി മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ കൊണ്ടോട്ടിയിലെ ഒരാള്‍ക്ക് കൈമാറിതായാണ് വിവരം. സംഭവദിവസം പല തവണ ആ പ്രദേശത്ത് ഇയാള്‍ ബൈക്കില്‍ സഞ്ചരിച്ചതായി നാട്ടുകാര്‍ പറയുന്നു. ഹെല്‍മെറ്റും മാസ്കും കയ്യുറയും ധരിച്ചായിരുന്നു പ്രതി ബൈക്കില്‍ കറങ്ങിയത്. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ഭൂരിഭാഗം സ്റ്റേഷനുകളിലും പ്രതിക്കെതിരെ നിരവധി കേസുകള്‍ ഉള്ളതായി പോലീസ് പറയുന്നു. ബൈക്കില്‍ സ്ത്രീകള്‍ക്ക് ലിഫ്റ്റ്‌ നല്‍കി ബലാത്സംഗം ചെയ്യുന്നത് അടക്കം പ്രതിയുടെ പതിവ് രീതി ആണെന്നും പോലീസ് പറയുന്നു. എന്നാല്‍ കൊല്ലപ്പെട്ട അനുവിനെ പീഡിപ്പിച്ചതായി ലക്ഷണങ്ങള്‍ ഒന്നുമില്ല.

മാര്‍ച്ച്‌ 11നാണ് കോഴിക്കോട് നൊച്ചാട് സ്വദേശി അനുവിനെ കാണാതായത്. ആശുപത്രിയില്‍ പോകാനായിട്ടാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. ബസ് കാത്തുനിന്ന അനുവിനെ അടുത്ത ജംഗ്ഷനിലുള്ള ഭര്‍ത്താവിന്റെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ബൈക്കില്‍ കയറ്റുകയായിരുന്നു പ്രതി. നൊച്ചാട് തോടിന് സമീപത്തെത്തിയപ്പോള്‍ തള്ളിയിട്ട് മുക്കിക്കൊല്ലുകയായിരുന്നു.

മരിച്ചെന്ന് ഉറപ്പാക്കിയശേഷം അനുവിന്റെ സ്വര്‍ണമാലയും, മോതിരങ്ങളും, പാദസരവും, ബ്രേസ്ലെറ്റും മോഷ്ടിച്ചു. കമ്മല്‍ മാത്രമായിരുന്നു അവശേഷിച്ചത്. എന്നാല്‍ അത് സ്വര്‍ണമായിരുന്നില്ല. മോഷണത്തിനിടെ ബലപ്രയോഗം നടന്നതിന്റെ പാടുകള്‍ മൃതദേഹത്ത് ഉണ്ടായിരുന്നു. വയറ്റില്‍ ചവിട്ടേറ്റ പാടുമുണ്ട്.

Also read: മോഷ്ടിച്ച ബൈക്കില്‍ ലിഫ്റ്റ്‌ കൊടുത്തു; തോട്ടില്‍ ചവിട്ടിത്താഴ്ത്തി മൃഗീയമായി കൊലപ്പെടുത്തി; പ്രതിയുടെ സ്ഥിരം കവര്‍ച്ചാരീതിയെന്ന് പോലീസ്

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top