കടലില്‍ നഷ്ടമായ ആപ്പിള്‍ വാച്ച് ഉടമയെ തേടി എത്തി; ഒന്നര വര്‍ഷത്തിന് ശേഷം

കടലില്‍ നഷ്ടമായ ആപ്പിള്‍ വാച്ച് വീണ്ടും ഉടമയെ തേടിയെത്തി. ഒന്നര വര്‍ഷം മുന്‍പ് നഷ്ടമായ വാച്ചാണ് തിരികെ ലഭിച്ചത്. യൂട്യൂബറും കാലിഫോര്‍ണിയ സ്വദേശിയുമായ ജാരെഡ് ബ്രിക്കാണ് സ്വന്തം അനുഭവം യൂട്യൂബില്‍ പങ്കുവെച്ചത്. പങ്കുവെച്ചത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ കടലില്‍ നീന്തുന്നതിനിടെയാണ് ആപ്പിൾ വാച്ച് നഷ്ടമായത്. ആപ്പിള്‍ ഫൈന്റ് മൈ ഫീച്ചറിന്റെ സഹായത്തോടുകൂടിയാണ് വീണ്ടെടുത്തത്.

2022 മകന്റെ 11-ാം പിറന്നാള്‍ ആഘോഷത്തിനു വേണ്ടിയാണ് ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ വിനോദയാത്രപോയത്. ബ്രിക്ക് താമസിക്കുന്ന കാലിഫോര്‍ണിയയിലെ ഫെല്‍ട്ടണില്‍ നിന്ന് ഏകദേശം 5600 കിലോമീറ്ററിലേറെ ദൂരത്താണ് ഈ സ്ഥലം. സ്കൂബ ഡൈവിങ് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതിനാലാണ് മകനും തനിക്കും വേണ്ടി വാച്ചുകള്‍ വാങ്ങിയത്. ഉയരത്തില്‍ നിന്ന് കടലിലേക്ക് ചാടിയ ബ്രിക്കിന്റെ കയ്യില്‍ നിന്ന് വാച്ച് നഷ്ടമായി. പിന്നീട് ഫൈന്റ് മൈ ഫീച്ചര്‍ ഉപയോഗിച്ച് വാച്ച് നഷ്ടമായതായി റിപ്പോര്‍ട്ട് ചെയ്തു. ആപ്പിള്‍ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടാല്‍ അവയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ഫീച്ചറാണിത്. ആപ്പില്‍ വാച്ച് എവിടെയാണ് ഉള്ളത് എന്ന് കാണിച്ചിരുന്നു. എന്നാല്‍ വാച്ച് നഷ്ടമായതായി കണക്കാക്കി.

18 മാസങ്ങള്‍ക്ക് ശേഷം 2023 ഡിസംബറില്‍ വിര്‍ജിന്‍ ഗോര്‍ഡ സ്വദേശിയായ ജോന്നാഥന്‍ ബ്രിക്കിനെ ഫോണില്‍ വിളിച്ചു. ബീച്ചില്‍ നിന്ന് വാച്ച് കണ്ടെത്തിയെന്നും ചാര്‍ജ് ചെയ്തതിന് ശേഷം ബ്രിക്കിന്റെ ഫോണ്‍ നമ്പറോടുകൂടിയ ലോസ്റ്റ് മെസേജ് കണ്ടെന്നും അദ്ദേഹം അറിയിച്ചു. വാച്ചിന്റെ ഫോട്ടോയും ബ്രിക്കിന് അയച്ചുകൊടുത്തു. ജോന്നാഥന്‍ വാച്ച് കൊറിയറായി അയച്ചുകൊടുത്തു. വാച്ച് നഷ്ടമായി 22 മാസങ്ങള്‍ക്ക് ശേഷമാണ് 2024 ഏപ്രിലില്‍ ബ്രിക്കിന് വാച്ച് തിരികെ ലഭിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top