ഖേദംപ്രകടിപ്പിച്ച് കര്‍ദിനാള്‍ ആലഞ്ചേരി; നേരത്തെ ഉണ്ടാകേണ്ട വീണ്ടുവിചാരമെന്ന് അതിരൂപതാ സംരക്ഷണ സമിതി

എറണാകുളം : സിറോ മലബാര്‍ സഭയുടെ തലവനെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകള്‍ സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. എറണാകുളം – അങ്കമാലി രൂപതാധ്യക്ഷന്‍ എന്ന നിലയിലും കര്‍ദിനാള്‍ എന്ന നിലയിലും ദൗത്യനിര്‍വഹണത്തില്‍ വന്നുപോയ കുറവുകളിലും വീഴ്ചകളിലും ഖേദിക്കുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സ്ഥാനമൊഴിഞ്ഞ ശേഷം ആദ്യമായാണ് ഇത്തരമൊരു തുറന്നുപറച്ചില്‍ മാര്‍ ആലഞ്ചേരി നടത്തുന്നത്.

കഴിഞ്ഞ മാസം ഏഴിനാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാധ്യക്ഷന്റെ പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചത്. എറണാകുളം – ആങ്കമാലി അതിരൂപതയുടെ ഭൂമിവില്‍പനയെച്ചൊല്ലി ഉണ്ടായ വിവാദത്തില്‍ തുടങ്ങി ഏറ്റവും ഒടുവില്‍ ജനാഭിമുഖ കുര്‍ബാനയുടെ പേരില്‍ അതിരൂപതാസ്ഥാനമായ ദേവാലയം അടച്ചിടുന്നത് വരെയുള്ള കടുത്ത സംഘര്‍ഷങ്ങളാണ് മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തിന് കീഴില്‍ ഉണ്ടായത്. ഈമാസം ചേരുന്ന മെത്രാന്‍ സിനഡിലാകും പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക. അതിരൂപതയുടെ ഭൂമി വില്‍പനയില്‍ ക്രമക്കേട് ആരോപിച്ചു കൊണ്ട് വിവിധ കോടതികളില്‍ മാര്‍ ആലഞ്ചേരിക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം ഇത്തരമൊരു ഖേദപ്രകടനം മാര്‍ ആലഞ്ചേരി നേരത്തെ നടത്തിയിരുന്നുവെങ്കില്‍ രൂപതയിലെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടേനെയെന്ന് അതിരൂപതാ സംരക്ഷണ സമിതി വക്താവ് റിജു കാഞ്ഞൂക്കാരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top