സുരേഷ് ഗോപിക്കെതിരെ സീറോ മലബാര്‍ സഭ, മണിപ്പൂര്‍ കത്തിയപ്പോള്‍ ആണുങ്ങള്‍ എവിടെയായിരുന്നു, തൃശൂരിലേക്ക് ആണാവാന്‍ വരുന്നതിനെ പരിഹസിച്ച് ‘കത്തോലിക്കാ സഭ’

തൃശൂര്‍: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന സുരേഷ് ഗോപിക്കെതിരെ സീറോ മലബാര്‍ സഭ.
മണിപ്പൂര്‍ കലാപം തടയാന്‍ കേന്ദ്രത്തിലെ ‘ആണുങ്ങള്‍ക്ക് ‘ കഴിഞ്ഞില്ലായെന്ന് തൃശൂര്‍ അതിരൂപത മുഖ പത്രം. ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപതയുടെ മുഖപത്ര മായ ‘കത്തോലിക്കാ സഭ’യുടെ നവംബര്‍ ലക്കത്തില്‍ കടുത്ത പരിഹാസവും രുക്ഷ വിമര്‍ശനവും ഉന്നയിച്ചിട്ടുണ്ട്.

തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തത് കൊണ്ടാണോ ആണാ കാന്‍ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിയോട് അതിരൂപത യുടെ ചോദ്യം. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്നും അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’യില്‍ തുറന്നടിച്ചിട്ടുണ്ട്.

മണിപ്പൂരിലെയും കേന്ദ്ര ത്തിലേയും ഭരണാധികാരികളുടെ നിഷ്‌ക്രിയത്വം തിരഞ്ഞെടുപ്പില്‍ മറച്ചു പിടിക്കാനാവില്ല. ഞങ്ങള്‍ക്ക് വോട്ട് ചെയ്യുക, ഇവിടേയും മണിപ്പൂര്‍ ആവര്‍ത്തിക്കാമെന്നാണ് ആണുങ്ങള്‍ പറയുന്നതെന്ന് ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. അങ്ങ് മണിപ്പൂരിലും യു,പിയിലും നോക്കിയിരിക്കരുത്. അതൊക്കെ നോക്കാന്‍ ആണുങ്ങളുണ്ട് എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപതയെ ചൊടിപ്പിച്ചത്.

തൃശൂര്‍ ഇങ്ങ് എടുക്കുവാണെന്ന സുരേഷ്‌ഗോപിയുടെ ഡയലോഗിനേയും കണക്കറ്റ് മുഖപത്രത്തില്‍ പരിഹസിക്കുന്നുണ്ട്. മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ ഈ ‘ആണുങ്ങള്‍’ എന്തെടുക്കു കയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്നാണ് മറ്റൊരു ചോദ്യം. മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നും കത്തോലിക്കാ സഭ വിമര്‍ശിക്കുന്നു. മണിപ്പൂരിനെ മറച്ചുപിടിച്ചുള്ള വോട്ട് തേടലിനെതിരെ ജനം ജാഗരൂകരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് മതതീവ്രവാദികള്‍ എത്ര ചമഞ്ഞൊരുങ്ങിയാലും അവരെ വേര്‍തിരിച്ചറി യാനുള്ള വിവേകം കേരളത്തിലെ വോട്ടര്‍മാര്‍ കാണിക്കാറുണ്ട്. സുരേഷ് ഗോപിയുടെ മണിപ്പുര്‍ സംഭവത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ സഭ പ്രതിഷേധവും നടത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top