നവജാത ശിശുവിനെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ മുങ്ങി; പ്രതികളെ അസമിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പുഴയുടെ തീരത്ത് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ അസം സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മുക്സി ദുൽ ഇസ്ലാം, മുഷീദാ ഖാത്തുൻ എന്നിവരാണ് അറസ്റ്റിലായത്. പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെ ഇവർ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പെരുമ്പാവൂരിൽ പുഴയുടെ തീരത്തു നിന്നാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം എട്ടിന് വൈകീട്ട് ആറ് മണിയോടെ മുടിക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോട് ചേർന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കാണപ്പെട്ടത്. തുണിയിൽപ്പൊതിഞ്ഞ് ബിഗ് ഷോപ്പറിലാക്കിയ നിലയിലാരുന്നു മൃതദേഹം. തുടർന്ന് പോലീസ് അസ്വാഭിവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക ടീമിനായിരുന്നു അന്വേഷണ ചുമതല. അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങൾ, താമസിക്കുന്ന സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് സംഘം പരിശോധന നടത്തി. മേതലയിലെ പ്ലൈവുഡ് കമ്പനിയിലെ അസംകാരിക്ക് അടുത്ത ദിവസങ്ങളിൽ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ അവരെ കുറച്ച് ദിവസമായി കാണാനില്ലെന്ന് പോലീസിന് വ്യക്തമായി. തുടർന്ന്പ്രത്യേക ടീം അസമിലെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.വിവാഹിതരല്ലെങ്കിലും ആദ്യ വിവാഹം വേർപെടുത്തിയ ശേഷം കേരളത്തിലെത്തി ഒന്നിച്ച് ജീവിക്കുകയായിരുന്നു ഇരുവരും. കുഞ്ഞിനെ ഉപേക്ഷിച്ച ദിവസം തന്നെ ഇവര്‍ അസമിലേക്ക് കടക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top