ദമ്പതികളുടെയും സുഹൃത്തിന്റെയും ജീവനൊടുക്കലില്‍ മറ്റാര്‍ക്കും പങ്കില്ല; അരുണാചലില്‍ എത്തി ജീവനൊടുക്കിയത് അതിവേഗം അന്യഗ്രഹത്തിലെത്താന്‍; അന്തിമ നിഗമനത്തിലേക്ക് പോലീസ്

തിരുവനന്തപുരം: അരുണാചലില്‍ മലയാളികളെ മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന നിഗമനത്തില്‍ പോലീസ്. വിചിത്രവിശ്വാസം പിന്തുടര്‍ന്ന് ഇവര്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. മൂവരുടെയും വീട്ടുകാര്‍ക്ക് ഇവരുടെ വിശ്വാസത്തെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും പോലീസിന് വ്യക്തമായിട്ടുണ്ട്.

പ്രളയത്തില്‍ ഭൂമി നശിക്കുമെന്നും അതിന് മുന്‍പ് അന്യഗ്രഹജീവിതം നേടണമെന്നുമാണ് ഇവര്‍ ആഗ്രഹിച്ചിരുന്നത്. അരുണാചല്‍ പോലെ സമുദ്രനിരപ്പില്‍നിന്ന് ഏറെ ഉയരത്തിലുള്ള സ്ഥലത്തുവെച്ച് മരിച്ചാല്‍ അതിവേഗത്തില്‍ അന്യഗ്രഹത്തിലെത്തും. ഇതിനായാണ് ഇവര്‍ മരണം അരുണാചലില്‍ തിരഞ്ഞെടുത്തത്. നവീന്‍ ആണ് മറ്റു രണ്ടുപേരെയും ഇത്തരം വിചിത്രവിശ്വാസങ്ങളിലേക്ക് നയിച്ചത്. 2014 മുതല്‍ ഇയാള്‍ ഇത്തരം വിശ്വാസങ്ങള്‍ക്ക് അടിമയായിരുന്നതായും പോലീസ് പറയുന്നു.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി ദേവി(40), ഭര്‍ത്താവ് കോട്ടയം സ്വദേശി നവീന്‍തോമസ്(40), ഇരുവരുടെയും സുഹൃത്തായ വട്ടിയൂര്‍ക്കാവ് സ്വദേശി ആര്യാ നായര്‍(27) എന്നിവരെ ഏപ്രില്‍ രണ്ടിനാണ് അരുണാചല്‍പ്രദേശിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top