ആശമാരെ അനുനയിപ്പിക്കാൻ നെട്ടോട്ടമോടി സർക്കാർ; ആരോഗ്യമന്ത്രി മൂന്ന് മണിക്ക് നേരിട്ട് ചർച്ച നടത്തും

ആശവര്‍ക്കാര്‍മാരുടെ പ്രതിഷേധം ശമിപ്പിക്കാന്‍ എല്ലാ ഇടപെടലിനും സര്‍ക്കാര്‍ ശ്രമം. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആശമാരുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് മൂന്നു മണിക്കാണ് ചര്‍ച്ച. നിയമസഭയിലെ മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഉച്ചക്ക് എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ആശമാരുടെ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. പിന്നാലെയാണ് മന്ത്രി തന്നെ ചര്‍ച്ചയ്ക്ക് തയാറായിരിക്കുന്നത്.
സമരത്തില്‍ നിന്ന് പിന്‍മാറണമെന്നാണ് എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടതെന്ന് സമര സമിതി നേതാവ് എസ് മിനി പ്രതികരിച്ചു. ഖജനാവില്‍ പണമില്ലാത്തതിനാല്‍ വേതന വര്‍ദ്ധനവ് നടപ്പാക്കാന്‍ സമയം വേണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ല. തങ്ങളുടെ മുന്നില്‍ സര്‍ക്കാരിന്റെ ഖജനാവ് നിറഞ്ഞു കിടക്കുകയാണ്. ചോദിക്കാതെ തന്നെ സര്‍ക്കാര്‍ വേണ്ടപ്പെട്ടവര്‍ക്ക് കോടികള്‍ നല്‍കുന്നുണ്ടെന്നും ആശമാര്‍ ആരോപിച്ചു.
പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ ആശമാര്‍ പ്രതിഷേധ പ്രകടനം നടത്തിയ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് വികാരപരമായി പ്രതികരിക്കുകയും ചെയ്തു. പിന്നാലെയാണ് മന്ത്രി തന്നെ ചര്‍ച്ചക്ക് തയറായത്. നേരത്തെ എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററോട് ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാണം എന്ന് ആശമാര്‍ ആവശ്യപ്പെട്ടിരുന്നു. .
ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പ്രതിഷേധം എന്നാണ് ആശമാരുടെ നിലപാട്. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഫലം കണ്ടില്ലെങ്കില്‍ നാളെ രാവിലെ 11 മണി മുതല്‍ മൂന്ന് ആശവര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹര സമരം ആരംഭിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here