ഇന്ത്യക്ക് അവിശ്വസനീയ ലീഡ്; പെർത്തിൽ പേസർമാര്‍ കളി തിരിച്ചുപിടിച്ചപ്പോൾ…


ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്. ആദ്യ ഇന്നിങ്സിൽ 150 റൺസിന് പുറത്തായ ഇന്ത്യ ഓസിസിനെ എറിഞ്ഞിട്ട് ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. രണ്ടാം ദിനം 104 റൺസിന് ഓസ്ട്രേലിയ ഓൾ ഔട്ടാവുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയാണ് മത്സരം തിരിച്ചുപിടിക്കുന്നതിൽ നിർണായകമായത്.

Also Read: ഒറ്റ സെഞ്ച്വറിയിൽ പിറന്നത് ഒമ്പത് നേട്ടങ്ങൾ; സഞ്ജുവിൻ്റെ വെടിക്കെട്ടിൽ റെക്കോർഡ് പെരുമഴ

രണ്ടാം ദിനം ഏഴിന് 67 എന്ന നിലയിൽ കളി ആരംഭിച്ച ഓസിസിന് ഇന്ന് 38 റൺസ് കൂടിയെടുക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഹർഷിദ് റാണ മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി. 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 27 എന്ന നിലയിലാണ്. യശ്വസി ജയ്‌സ്വാൾ 38 പന്തിൽ 14 റൺസും കെഎൽ രാഹുൽ 26 പന്തിൽ എട്ട് റൺസും നേടി ക്രീസിൽ തുടരുകയാണ്.

Also Read: ഗുർബാസ് തകർത്തത് സച്ചിൻ്റെയും കോഹ്‌ലിയുടെയും റെക്കോർഡ്; അഫ്ഗാൻ താരത്തിന് മുന്നിൽ ഒരാൾ മാത്രം

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ഒന്നാം ഇന്നിംഗ്സിൽ ഓസീസ് ആദ്യദിനം തന്നെ വേഗത്തിൽ എറിഞ്ഞിടുകയായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 59 പന്തിൽ 41 റൺസാണ് താരം നേടിയത്. ഓസീസിനായി പേസർ ജോഷ് ഹെയ്സൽവുഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമിൻസ്, മിച്ചൽ മാർഷ് എന്നിവർ രണ്ടു വിക്കറ്റുകൾ വീതം സ്വന്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top