നവരാത്രിക്ക് അറവുശാലകൾ പൂട്ടാൻ ഉത്തർ പ്രദേശിൽ ഉത്തരവ്; മുംബൈയിലും സമാന ആവശ്യം

നവരാത്രി ഉൽസവം പ്രമാണിച്ച് ക്ഷേത്രങ്ങൾക്ക് 500 മീറ്റർ ചുറ്റളവിൽ ഇറച്ചിയും മീനും വിൽക്കുന്നത് ഉത്തർപ്രദേശ് സർക്കാർ നിരോധിച്ചു. അനധികൃത അറവുശാലകൾ എല്ലാം പൂട്ടിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഒമ്പത് ദിവസത്തെ ചൈത്ര നവരാത്രി ഉത്സവം തുടങ്ങുന്നതിന് മുന്നോടിയായാണ് യോഗി സർക്കാർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഏപ്രിൽ ആറിന് രാമനവമി ദിവസത്തിൽ ഉത്തർ പ്രദേശിലാകെ മത്സ്യ-മാംസ വിൽപന നിരോധിച്ചു. ഈ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കും. ഉത്തർപ്രദേശ് മുനിസിപ്പൽ കോർപറേഷൻ ആക്ട് ആൻഡ് ഫുഡ് സേഫ്റ്റി ആക്‌ട് അനുസരിച്ച്‌ നടപടിയെടുക്കാനാണ് സർക്കാർ നിർദേശം.

കശാപ്പുശാലകൾ ഉടൻ അടച്ചുപൂട്ടാനും ആരാധനാലയങ്ങൾക്ക് സമീപമുള്ള മാംസവിൽപന നിരോധനം നടപ്പിലാക്കാനും ജില്ലാ മജിസ്ട്രേറ്റുമാർക്കും പോലീസ് കമ്മിഷണർമാർക്കും മുനിസിപ്പൽ കമ്മിഷണർമാർക്കും നഗരവികസന വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

നവരാത്രിക്ക് മുംബൈയിലും സമാനവിധത്തിലുള്ള നിയന്ത്രണം ആവശ്യപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി. മതവികാരങ്ങളെ മാനിച്ച് വഴിവക്കിലെ മത്സ്യ- മാംസ കടകൾ അടച്ചുപൂട്ടണം. മുംബൈയിലെ മാംസാഹാര കടകൾ അടച്ചുപൂട്ടണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top