ജയിലില്‍ കിടന്നപ്പോള്‍ ആശ്വസിപ്പിച്ച ഒരേ ഒരു നേതാവ് ഉമ്മന്‍ ചാണ്ടി എന്ന് ബിനീഷ് കോടിയേരി

രാഷ്ട്രീയം വ്യക്തിപരമല്ലെന്ന് തെളിയിച്ച രണ്ട് നേതാക്കളായിരുന്നു ഉമ്മന്‍ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനുമെന്ന് ബിനീഷ് കോടിയേരി. ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടിന് ഒരു വര്‍ഷം തികയവേ കോട്ടയത്ത് അനുസ്മരണ സമ്മേളനത്തിലാണ് ബിനീഷിന്റെ പ്രതികരണം.

വ്യക്തിപരമായി ഇത്രയും ആക്രമിക്കപ്പെട്ട രാഷ്ട്രീയ കുടുംബങ്ങള്‍ വേറെയില്ലെന്നും ബിനീഷ് പറഞ്ഞു. ആക്രമിച്ചവരെപ്പോലും ചേര്‍ത്ത് നിര്‍ത്തുന്ന രാഷ്ട്രീയ പാരമ്പര്യമാണ് ഇരുവരും പിന്തുടര്‍ന്നതും. ജനമനസുകളില്‍ സ്വാധീനം ഉറപ്പിച്ച നേതാക്കളെ വിസ്മൃതിയിലേക്ക് തള്ളാന്‍ ജനങ്ങള്‍ അനുവദിക്കില്ല എന്നതിന്റെ ഉദാഹരണമാണ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ച ആദരം.”

“ഞാന്‍ ജയിലില്‍ കിടന്നപ്പോള്‍ വിളിച്ചാശ്വസിപ്പിച്ച ഏക രാഷ്ട്രീയ നേതാവ് ഉമ്മന്‍ ചാണ്ടിയാണ്. ഇതെല്ലാം മുന്നോട്ടുള്ള ജീവിതത്തില്‍ ഊര്‍ജമായി മാറുമെന്നും എന്നെ വിളിച്ച് അദ്ദേഹം പറഞ്ഞു.” – ബിനീഷ് കോടിയേരി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top