ബിഷപ്പ് യോഹന്നാന്റെ ഭൗതിക ശരീരം കൊച്ചിയില്‍ എത്തിച്ചു; വിലാപയാത്രയായി തിരുവല്ലയില്‍ എത്തിക്കും; നാളെ സഭാ ആസ്ഥാനത്ത് പൊതുദര്‍ശനം; പിന്നീട് സംസ്കാരം

കൊച്ചി : യുഎസ്എയില്‍ കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പ്രഥമ മെത്രാപ്പൊലീത്തയും പരമാധ്യക്ഷനുമായിരുന്ന മാർ അത്തനേഷ്യസ് യോഹാന്‍റെ (ബിഷപ്പ് കെ.പി.യോഹന്നാന്‍) ഭൌതിക ശരീരം കൊച്ചിയില്‍ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം വൈദികര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കൊച്ചിയില്‍ നിന്ന് ആലപ്പുഴ വഴിയാണ് തിരുവല്ല സഭാ ആസ്ഥാനത്ത് എത്തിക്കുന്നത്.

കൊച്ചിയില്‍പ്രാര്‍ത്ഥനകള്‍ കഴിഞ്ഞാണ് ഉച്ചയോടെയാണ് വിലാപയാത്ര ആരംഭിക്കുക. രണ്ടാംഘട്ട ശുശ്രൂഷകള്‍ നിരണം പള്ളിയിലാണ് നടത്തുന്നത്. നാളെ സഭാ ആസ്ഥാനത്ത് പൊതുദര്‍ശനമുണ്ട്. അതിനു ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നത്.

ഈ മാസം ഏഴിന് പ്രഭാത നടത്തത്തിനിടയിലാണ് ഡാലസിലെ സഭാ ആസ്ഥാനത്തിനടുത്ത് വെച്ച് കാറിടിച്ച് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. ചികിത്സക്കിടയിലാണ് അന്ത്യമുണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top