ഒടുവില്‍ കങ്കണയുടെ എമര്‍ജന്‍സിക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്; റിലീസ് ഉടനെന്ന് നടി

1975ലെ അടിയന്തരാവസ്ഥയുടെ കഥ പറയുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന് ഒടുവില്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) അംഗീകാരം ലഭിച്ചതായി നടിയും സംവിധായികയുമായ കങ്കണ റനൗട്ട് അറിയിച്ചു. ഏറെ തര്‍ക്കങ്ങള്‍ക്ക് ശേഷമാണ് ബിജെപി എംപിയുടെ ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.

സിബിഎഫ്‌സി ആവശ്യപ്പെട്ട ഭാഗങ്ങള്‍ ഒഴിവാക്കിയതോടെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ചിത്രത്തിന്റെ റിലീസ് ഉടന്‍ പ്രഖ്യാപിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു.
കങ്കണ തന്നെ ഇന്ദിരാഗാന്ധിയായി വേഷമിടുന്ന ചിത്രത്തിന്റെ സര്‍ട്ടിഫിക്കേഷന്‍ സംബന്ധിച്ച് സിബിഎഫ്‌സിയും നിര്‍മ്മാതാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇത് ബോംബെ ഹൈക്കോടതിയില്‍ വരെയെത്തി. ചില രംഗങ്ങള്‍ നീക്കണമെന്ന ആവശ്യം നിര്‍മ്മാതാക്കള്‍ നിരാകരിച്ചതോടെയാണ് കേസ് കോടതിയിലെത്തിയത്.

കോടതിയിലും ഇതേനിലപാട് തന്നെയാണ് സിബിഎഫ്സി സ്വീകരിച്ചത്. ഇതോടെയാണ് ഗത്യന്തരമില്ലാതെ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ ചില ഭാഗങ്ങള്‍ നീക്കിയത്. ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കാന്‍ സിബിഎഫ്‌സി ശ്രമിക്കുന്നതായി കങ്കണ ആരോപിച്ചിരുന്നു. സിനിമക്കെതിരെ സിഖ് സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിഖ് വിഭാഗങ്ങളെ തെറ്റായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നാണ് ഇവരുടെ ആരോപണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top