കൊച്ചിയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി; അപകടം ഗൂഗിള്‍ മാപ്പ് നോക്കിയുള്ള യാത്രയ്ക്കിടെ

കൊച്ചി: എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ഗോതുരുത്ത് കടുവാതുരുത്ത് പുഴയിലേക്കു മറിഞ്ഞ് രണ്ട് ഡോക്ടർമാർ മരിച്ചു. രാത്രി 12.30 ഓടെയാണ് അപകടം. കൊടുങ്ങല്ലൂർ സ്വകാര്യാശുപത്രിയിലെ ഡോ. അദ്വൈതും, ഡോ. അജ്മലുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. കാറിന്റെ ഡോർ തുറന്ന നിലയിലായിരുന്നതിനാലാണ് ഇവരെ എളുപ്പത്തിൽ രക്ഷപ്പെടുത്താൻ സാധിച്ചത്.

ഗൂഗിൾ മാപ്പ് നോക്കിയുള്ള സഞ്ചാരമാണ് അപകടത്തില്‍ കലാശിച്ചത്. കനത്ത മഴയത്ത് കാഴ്ച മറഞ്ഞതാണ് അപകട കാരണം. ഗൂഗിൾമാപ്പ് നൽകിയ ഡയറക്ഷനുകളിൽ ദിശതെറ്റി വാഹനം പുഴയിൽ വീഴുകയായിരുന്നു. എറണാകുളം ജില്ലയിൽ കനത്തമഴ തുടരുന്നതിനിടെയാണ് ദാരുണ സംഭവം.


ഡോക്ടർമാരോടൊപ്പം ഒരു മെയിൽ നഴ്സും ഒരു മെഡിക്കൽ വിദ്യാർഥിയും ഉണ്ടായിരുന്നു. ഇന്നലെ രാത്രി കൊച്ചിയിൽ ഒരു പാർട്ടിക്കു ശേഷം അഞ്ചംഗ സംഘം കാറിൽ കൊടുങ്ങരൂലേക്ക് മടങ്ങുകയായിരുന്നു.

പെണ്‍കുട്ടിയായ ഒരു മെഡിക്കൽ വിദ്യാർഥി അടക്കം മൂന്നുപേരെയാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. രണ്ടുപേരുടെ മൃതദേഹം പുഴയിൽ ഒഴുകി കിടക്കുന്ന അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. രക്ഷപ്പെടുത്തിയ മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top