കെഎസ്‍യു നേതാക്കളെ ആംബുലൻസിലേക്ക് മാറ്റിയ സിഐക്ക് സസ്പെൻഷന്‍; നടപടി കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട വീഴ്ചയില്‍

തൃശൂരിൽ നടന്ന കാലിക്കറ്റ് സർവകലാശാല കലോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ചേർപ്പ് സര്‍ക്കിള്‍ ഇൻസ്പെക്ടർ കെഒ പ്രദീപിനെ സസ്പെൻഡ് ചെയ്തു. എസ്എഫ്ഐ- കെഎസ്‍യു സംഘർഷത്തിനിടയിൽ ഒരു വിഭാഗത്തിനെ ആംബുലൻസിൽ കയറ്റിവിട്ടതിന്റെ പേരിലാണ് നടപടി.

കലോത്സവത്തിനിടയിൽ ഭരണ-പ്രതിപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ തമ്മിൽ ഏറ്റുമുണ്ടിയപ്പോൾ അതൊഴിവാക്കാൻ വേണ്ടിയാണ് ആംബുലൻസിൽ കയറ്റി നേതാക്കളെ മാറ്റിയത്. ഈ ആംബുലൻസ് എസ്എഫ്ഐക്കാർ കൊരട്ടിയിൽ വച്ച് ആക്രമിച്ചിരുന്നു. പോലീസ് ജീപ്പിൽ നിന്ന് ആംബുലൻസിലേക്ക് കെഎസ്‍യു നേതാക്കളെ മാറ്റിയെന്ന പേരിലാണ് ഇൻസ്പെക്ടർക്കെതിരെ നടപടി.

മാളയിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിലാണ് കെഎസ്‍യു – എസ് എഫ് ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെഎസ്‍യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരിൻ്റെ നേതൃത്വത്തിലുള്ള സംഘം അതിക്രമം അഴിച്ച് വിട്ടെന്നാണ് എസ്എഫ്ഐയുടെ ആരോപണം. എസ്എഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെഎസ്‌യുവും ആരോപിക്കുന്നു. പോലീസെത്തി ഇരുസംഘടനയുടേയും പ്രവർത്തകരെ മാറ്റിയാണ് സംഘർഷത്തിന് അയവുണ്ടാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top