ഷഹ്നയുടെ ആത്മഹത്യ: റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: സ്ത്രീധനത്തിനായുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പി.ജി. വിദ്യാര്‍ത്ഥിനി ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് റുവൈസിന് ജാമ്യം നിഷേധിച്ചത്. പ്രതി ചെയ്ത പ്രവര്‍ത്തി അതീവ ക്രൂരവും, ഗൗരവമുള്ളതുമാണെന്ന് കോടതി നിരീക്ഷിച്ചു. കേസ് പ്രാരംഭം ഘട്ടത്തിലാണ്, പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിട്ടില്ല, ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ഡിസംബര്‍ നാലിനാണ് മെഡിക്കല്‍ കോളേജിന് സമീപത്തുള്ള സിറ്റി പ്ലാസ ഫ്‌ലാറ്റില്‍ ഷഹ്ന ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് മുന്ന് ദിവസം കഴിഞ്ഞാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹം കഴിക്കുന്നതിന് 150 പവന്‍ സ്വര്‍ണ്ണവും 15 ഏക്കര്‍ വസ്തുവും ബിഎംഡബ്ല്യു കാറുമാണ് റുവൈസും കുടുംബവും സത്രീധനമായി ആവശ്യപ്പെട്ടത്. ഇത്രയും നല്‍കാന്‍ കഴിയില്ലെന്ന് ഷഹ്നയുടെ കുടുംബം അറിയിച്ചതോടെയാണ് റുവൈസ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. ഇതിന്റെ മനോവിഷമത്തിലാണ് ഷഹ്ന ആത്മഹത്യ ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top