ഏഴുമാസത്തെ ഇടവേള: മുഖ്യമന്ത്രി പിണറായി ഇന്ന് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിൽ, വാർത്താസമ്മേളനം വൈകിട്ട് ആറു മണിക്ക്

തിരുവനന്തപുരം: ഏഴുമാസത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു. ഇന്ന് വൈകിട്ട് ആറു മണിക്കാണ് വാർത്താസമ്മേളനം. ഏറ്റവും ഒടുവിൽ മാധ്യമങ്ങൾ കണ്ടത് ഫെബ്രുവരി ഒൻപതിന് ഇന്ധന സെസ് സംബന്ധിച്ച വിഷയത്തിലാണ്.

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാസപ്പടി വിവാദം ഉയർന്നിട്ടും, സോളാർ പീഡന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടും മുഖ്യമന്ത്രി യാതൊരു പ്രതികരണവും നടത്തിയില്ല. മാസപ്പടി വിഷയത്തിൽ നിയമസഭയിൽ പോലും കൃത്യമായ മറുപടി നൽകിയില്ല എന്നതും ശ്രദ്ധേയമാണ്.

കെ ഫോൺ അഴിമതി, മന്ത്രിമാരുടെ വിദേശ യാത്ര വിഷയം തുടങ്ങി വിവാദങ്ങൾ ഒട്ടേറെ ഉണ്ടായിട്ടും മാധ്യമങ്ങളെ കാണാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മുൻ കാലങ്ങളിൽ നിരന്തരമായി വാർത്താസമ്മേളനങ്ങൾ നടത്തുകയും പൊതുവേദികളിൽ കടുത്ത പ്രതികരണം രേഖപ്പെടുത്തുകയും ചെയ്തിരുന്ന മുഖ്യമന്ത്രി അടുത്തിടെ വന്ന പരിപാടികളിൽ എല്ലാം വികസനത്തിൽ ഊന്നി മാത്രമാണ് സംസാരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top