ഹോട്ടല്‍ മുറിയില്‍ എത്തിച്ച് സെക്സ് റാക്കറ്റിന് വില്‍ക്കാന്‍ ശ്രമിച്ചുവെന്ന് യുവതി; മുകേഷിനെതിരെ പീഡന പരാതി നല്‍കിയ നടിക്ക് എതിരെ ഉറ്റബന്ധു

നടന്‍ മുകേഷിനും മറ്റുള്ളവര്‍ക്കും എതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കൊച്ചിയിലെ നടിക്ക് മറ്റൊരു മുഖമുണ്ടോ? അമ്മയുടെ സ്വന്തം സഹോദരിയുടെ ഈ മുഖം കണ്ട് താന്‍ ഞെട്ടിപ്പോയെന്നാണ് നടിക്ക് എതിരെ ഗുരുതര ആരോപണം ഉന്നയിച്ച യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞത്. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പതിനാറുകാരിയായ തന്നെ ചെന്നൈയിലേക്ക് കൊണ്ടുപോയി ഒരു പറ്റം ആളുകള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കാന്‍ നടി ശ്രമിച്ചുവെന്നാണ് യുവതി പറഞ്ഞത്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഈ അതിക്രമം നടന്നത്. ഈ നടി എന്താണ് എന്ന് പൊതുസമൂഹം അറിയണം. അതുകൊണ്ടാണ് അന്ന് നേരിട്ട ഞെട്ടിക്കുന്ന അനുഭവം പൊതുസമൂഹത്തിന് മുന്നിലും പോലീസിലും ഇപ്പോള്‍ ഉന്നയിക്കുന്നത്- യുവതി പരാതിയില്‍ പറഞ്ഞു.

യുവതിയുടെ പരാതി ഇങ്ങനെ: 2014ലാണ് സംഭവം. ചെന്നൈയില്‍ പോകണം. സിനിമയില്‍ അവസരം നല്‍കാം എന്നാണ് നടി പറഞ്ഞത്. അമ്മയുടെ സ്വന്തം സഹോദരിയുടെ മകള്‍ ആയതിനാല്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല. ക്രിസ്മസ് വെക്കേഷന്‍ സമയത്തായിരുന്നു മൂവാറ്റുപുഴയില്‍ നിന്നും അമ്മയും താനും കൂടി ചെന്നൈയ്ക്ക് പോയത്. അടുത്ത ദിവസം രാവിലെ ഓഡിഷന്‍ എന്ന് പറഞ്ഞ് എന്നെ ഒരുക്കിയാണ് നടി ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയി. അമ്മയെ വീട്ടില്‍ തന്നെ നിര്‍ത്തുകയാണ് ഉണ്ടായത്. ഹോട്ടല്‍ മുറിയില്‍ കുറച്ചുപേര്‍ ഉണ്ടായിരുന്നു. ഒരാള്‍ എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നു. ആ സമയത്ത് നടിയും റൂമില്‍ ഉണ്ടായിരുന്നവരും തമ്മില്‍ ഒരു കമ്യൂണിക്കേഷന്‍ നടന്നു. ഓകെയാണ് എന്ന സിഗ്നലാണ് നടിക്ക് അവര്‍ നല്‍കിയത്.”

“ഒരാള്‍ വന്ന് എന്റെ മുടിയിലും മുഖത്തും തോളത്തുമൊക്കെ തൊട്ടു. ഞാന്‍ കൈകള്‍ തട്ടിമാറ്റി. അത് അവര്‍ക്ക് ഇഷ്ടമായില്ല. എനിക്ക് തിരിച്ചുപോകണം എന്ന് ഞാന്‍ ശഠിച്ചു. ഓഡിഷനു വേണ്ടിയല്ല എന്നെ കൊണ്ടുവന്നത് എന്ന് എനിക്ക് മനസിലായി. ഞാന്‍ ബഹളം വച്ചപ്പോള്‍ എന്‍റെ ശബ്ദത്തിനേക്കാള്‍ ഉച്ചത്തില്‍ നടി എന്നോട് തട്ടിക്കയറി. ഒരുപാട് പെണ്‍കുട്ടികളെ അവര്‍ രക്ഷിച്ചിട്ടുണ്ട്. ചില അഡ്ജസ്റ്റുമെന്റുകള്‍ നടത്തിയാല്‍ നീയും രക്ഷപ്പെടും എന്ന് നടി പറഞ്ഞു. ഒരു പിമ്പ് എന്ന രീതിയിലാണ് നടി പെരുമാറിയത്.”

“താന്‍ ശഠിച്ചപ്പോഴാണ് അവരുടെ കയ്യില്‍ നിന്നും കാര്യങ്ങള്‍ വിട്ടുപോയത്. ഒപ്പം വന്ന അമ്മയുടെ അടുക്കലേക്ക് തന്നെ എത്തിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് നടി ഹോട്ടല്‍ മുറിയില്‍ നിന്നും ഇറങ്ങിയത്. നിന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരു വഴിയാണിത്‌ എന്നാണ് തിരിച്ചുവരുമ്പോഴും അവര്‍ പറഞ്ഞത്. അത്തരം ഒരു ജീവിതം എനിക്ക് വേണ്ടെന്നു അപ്പോഴും താന്‍ മറുപടി കൊടുത്തു. അന്ന് രാത്രി തന്നെ ഞങ്ങള്‍ കൊച്ചിക്ക് തിരിച്ചു.” – യുവതി പരാതിയില്‍ പറഞ്ഞു.

ഡിജിപിക്കും മുഖ്യമന്ത്രിക്കും തമിഴ്നാട് ഡിജിപിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ നിന്നും യുവതിയെ വിളിച്ചിട്ടുണ്ട്. കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കണം എന്നാണ് ആവശ്യപ്പെട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top