മകൾ ഒളിച്ചോടിയതിന് കാമുകന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് അച്ഛനും ബന്ധുക്കളും; ഞെട്ടിച്ച് പഞ്ചാബ് മോഡൽ പ്രതികാരം

മകളുടെ വീടുവിട്ടുപോയ അച്ഛനും മൂന്നു ബന്ധുക്കളും ചേർന്നാണ് കാമകൻ്റെ സഹോദരിയുടെ വീട്ടിലെത്തി പ്രതികാരം നടപ്പാക്കിയത്. പഞ്ചാബിലെ ലുധിയാനയിലാണ് രാജ്യത്തെ നടുക്കിയ സംഭവം. വിവാഹിതയായ സ്ത്രീയെ അതിക്രമകത്തിന് ഇരയായത്. ഇക്കഴിഞ്ഞ മെയ് ഒന്നിന് നടന്ന സംഭവത്തിൽ ഇപ്പോഴാണ് പരാതി നൽകാൻ തയ്യാറായത്.

കൂട്ടബലാത്സംഗത്തിനിരയായ യുവതിയുടെ സഹോദരനും മുഖ്യപ്രതി രവീന്ദറിന്റെ മകളും കഴിഞ്ഞ ഏപ്രിലിലാണ് ഒളിച്ചോടിയത്. മേയ് ഒന്നിന് യുവതിയുടെ വീട്ടിലെത്തിയ നാലംഗസംഘം ഇരുവരെയും വീട്ടിൽ അന്വേഷിച്ചു. മകളെയും കാമുകനെയും വീട്ടിൽ കണ്ടെത്താൻ കഴിയാത്തതോടെ പ്രതികാരമായി സഹോദരിയെ സംഘംചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.

മേയ് ഒന്നിനാണ് സംഭവം നടന്നതെങ്കിലും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പോലീസിൽ പരാതി ലഭിച്ചത്. ബലാത്സംഗത്തിനിരയായ സ്ത്രീ കടുത്ത മാനസിക ആഘാതത്തിലായിരുന്നു. ഇതിൽ നിന്ന് മുക്തിനേടിയാണ് ഇപ്പോൾ പരാതി നൽകാൻ എത്തിയതെന്ന് പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശികളാണ് പ്രതികളായ നാലുപേരെന്നും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. പോലീസിൽ പരാതിപ്പെട്ടാൽ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. രണ്ടു കുട്ടികളുടെ അമ്മയാണ് ബലാത്സംഗത്തിനിരയായ യുവതിയെന്നും പൊലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top