മോന്‍സന്‍ മാവുങ്കലിനെ പോക്‌സോ കേസില്‍ വെറുതെവിട്ട് കോടതി; ഒന്നാം പ്രതി കുറ്റക്കാരന്‍

പുരാവസ്ത് തട്ടിപ്പുക്കാരനായ മോന്‍സന്‍ മാവുങ്കലിനെ പോക്സോ കേസില്‍ വെറുതെവിട്ട് പെരുമ്പാവൂര്‍ കോടതി. മോന്‍സന്റെ മാനേജറും മേക്കപ്പ്മാനുമായ ജോഷി ഒന്നാം പ്രതിയായ കേസിലാണ് കോടതി വിധിയുണ്ടായിരിക്കുന്നത്. ജോഷി കുറ്റക്കാരാനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. കേസിലെ രണ്ടാംപ്രതിയാണ് മോന്‍സന്‍.

മോന്‍സന്റെ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ജോഷി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതിനാണ് മോന്‍സനെ പ്രതി ചേര്‍ത്തത്. പീഡനത്തിന് സഹായം ചെയ്തെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത് തെളിയിക്കാന്‍ കഴിഞ്ഞില്ല. ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന പോക്‌സോ കേസില്‍ മോന്‍സല്‍ മാവുങ്കലിനെ കോടതി നേരത്തെ ജീവിതാന്ത്യം വരെ തടവിന് ശിക്ഷിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിന് സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി. 2019 ലായിരുന്നു ഈ പീഡനം നടന്നത്. മോന്‍സന്റെ എറണാകുളത്തെ വീട്ടില്‍ താമസിപ്പിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. ഇതിനിടയിലാണ് മോന്‍സന്റെ മാനേജറും പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പുരാവസ്തു തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവരികയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതോടെയാണ് ജീവനക്കാരി പരാതിയുമായി രംഗത്ത് എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top