266 കോവിഡ് കേസുകള്‍ കൂടി; സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍ മൂവായിരത്തിലേക്ക്; പരിശോധനകള്‍ വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 266 കോവിഡ് പോസിറ്റീവ് കേസുകള്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്നലെ രാജ്യത്ത് 423 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും കേരളത്തിലാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ആക്ടീവ് കേസുകള്‍ 2872 ആയി വർദ്ധിച്ചു. രാജ്യത്തെ കണക്കു നോക്കിയാല്‍ 3420 ആക്ടീവ് കേസുകളാണുള്ളത്. രാജ്യത്ത് നാല് കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഇതില്‍ 2 മരണവും കേരളത്തിലാണ്.

പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതോടെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണ്ണാടകയിലും കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയാണ്. കര്‍ണ്ണാടകയില്‍ ഇന്നലെ 70 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതോടെ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ചാണ് കേന്ദ്രം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിത്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം, ആര്‍ടിപിസിആര്‍ – ആന്റിജന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണം, പോസിറ്റീവ് സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണം, രോഗ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളിലുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍, റൂമുകള്‍, ഓക്സിജന്‍ കിടക്കകള്‍, ഐസിയു കിടക്കകള്‍, വെന്റിലേറ്റുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതടക്കമുള്ള നടപടികള്‍ കേരളത്തില്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പനിയടക്കമുളള രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top