വായ്പകൾ നിയന്ത്രിച്ചത് CPM; കരുവന്നൂരിൽ ED വെളിപ്പെടുത്തൽ

എറണാകുളം: കരുവന്നൂര്‍ ബാങ്കിലെ വായ്പകള്‍ നിയന്ത്രിച്ചത് സിപിഎം ആണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുന്‍ ബാങ്ക് സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനില്‍കുമാര്‍ എന്നിവരാണ് ഇ.ഡിക്ക് മൊഴി നല്‍കിയത്. സ്വത്ത്‌ കണ്ടുകെട്ടിയ റിപ്പോർട്ടിൽ ആണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ. സിപിഎം പാര്‍ലമെന്‍ററി സമിതി ആണ് വായ്പ അനുവദിച്ചത്. അനധികൃത ലോണുകള്‍ക്ക് പാര്‍ട്ടി പ്രത്യേകം മിനിറ്റ്സ് സൂക്ഷിച്ചിരുന്നുവെന്നും ഇ.ഡി. പറയുന്നു.

35 പേരുടെ സ്വത്തുക്കളാണ് ഇ.ഡി. കണ്ടുകെട്ടിയത്. ഒന്നാംപ്രതി സതീഷ്‌കുമാറിന്‍റേയും ഭാര്യയുടെയും പേരില്‍ ഉണ്ടായിരുന്ന 24 വസ്തുക്കളാണ് കണ്ടുകെട്ടിയത്. വിവിധ ബാങ്കുകളിലായി 46 അക്കൗണ്ടുകളാണ് സതീഷ്‌കുമാറിന് ഉണ്ടായിരുന്നത്. അക്കൗണ്ടുകളില്‍ ഉണ്ടായിരുന്ന ഒരു കോടിയിലേറെ രൂപയും കണ്ടുകെട്ടി. സിപിഎം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി. പെരിങ്ങണ്ടൂര്‍ ബാങ്കിലെ അക്കൗണ്ടിലൂടെ ഒരു കോടിയിലേറെ രൂപയുടെ ഇടപാട് നടന്നുവെന്ന് ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top