തിരഞ്ഞെടുപ്പ് തന്ത്രജ്ഞന് നല്‍കാന്‍ സിപിഎമ്മിന് പണമില്ല; ജനങ്ങളോട് പറയാനുള്ളത് നേരിട്ട് പറയുമെന്ന് എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് നേരിടാൻ കൊണ്ട് വന്ന തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നിർദേശം അനുസരിച്ചാണ് കോൺഗ്രസ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനകൾ പോലും കനുഗോലുവിന്റെ നിർദേശമനുസരിച്ചാണ് തീരുമാനിക്കുന്നത്. കോടികൾ കൊടുത്താണ് കോൺഗ്രസ് ഇങ്ങനൊരു തിരഞ്ഞെടുപ്പ് തന്ത്രജ്ഞനെ കൊണ്ട് വന്നിരിക്കുന്നത്. സിപിഎമ്മിന് അതിനുള്ള പണമില്ല. പറയാൻ ഉള്ളത് നേരിട്ട് ജനങ്ങളോട് പറയുമെന്നും ഗോവിന്ദൻ പറഞ്ഞു.

സിപിഎം ആണ് പ്രധാന ശത്രുവെന്ന് ബിജെപി പ്രസ്താവന ഇറക്കി. കോൺഗ്രസ്സും മുഖ്യശത്രു സിപിഎമ്മാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ബിജെപി സഖ്യമാണ് പ്രവർത്തിക്കാൻ പോകുന്നതെന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേലിലും ഗാസയിലെ നടക്കുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണം. ഹമാസ് നടത്തുന്ന ആക്രമണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചിട്ടുണ്ട്. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. എന്നാൽ ഹമാസ് ഭീകര സംഘടനയാണോ എന്നതിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല

Logo
X
Top