സിപിഎമ്മിന്റെ ഒരു കോടി ആദായനികുതി വകുപ്പ് പിടിച്ചു; തുക എത്തിച്ചത് ഇഡി മരവിപ്പിച്ച അക്കൗണ്ടില്‍ അടയ്ക്കാന്‍; രഹസ്യനീക്കം പാളിയത് ബാങ്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന്

തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണ കേസില്‍പെട്ട് വലയുന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായനികുതിവകുപ്പ് പിടിച്ചെടുത്തു. മുന്‍പ് പിന്‍വലിച്ച ഒരു കോടി തിരിച്ചടക്കാന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ എത്തിച്ചപ്പോഴാണ് പണം പിടിച്ചെടുത്തത്. ബാങ്ക് ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബാങ്കിൽ എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുക്കുകയായിരുന്നു.

കണക്കില്‍പെടാത്ത പണമെന്നാണ് പറയുന്നത്. ഒരു കോടി പിന്‍വലിച്ചത് ദുരൂഹമാണെന്ന് ചൂണ്ടിക്കാട്ടി ഈ അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎം ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയില്‍നിന്ന് ഒരു കോടി രൂപ പിന്‍വലിച്ചത്. പണം അക്കൗണ്ടില്‍ തിരിച്ചടക്കാനുള്ള സിപിഎമ്മിന്റെ രഹസ്യ നീക്കമാണ് പൊളിഞ്ഞത്.

പണം സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസിന്‍റെ മൊഴി ഉദ്യോഗസ്ഥര്‍ എടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് പ്രധാനമായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദിച്ചത്. എന്നാല്‍, മറുപടി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നടപടികള്‍ തുടരുമെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top