കെ കരുണാകരന്റെ സ്മൃതിമന്ദിരത്തിലെത്തി പ്രാര്‍ത്ഥിച്ച് പി സരിന്‍; എല്ലാ അടവും പുറത്തെടുത്ത് സ്ഥാനാര്‍ത്ഥികള്‍

പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി പി സരിന്‍ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി കെ. കരുണാകരന്റെ സ്മൃതിമന്ദിരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി. രാവിലെ എട്ടരയോടെയാണ് തൃശൂരിലെ പത്മജ വേണുഗോപാലിന്റെ വീട്ടിലെ സ്മൃതിമണ്ഡപത്തില്‍ സരിന്‍ എത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുമുമ്പ് ചെയ്തുവരുന്ന കാര്യമാണ് സരിന്‍ ചെയ്തിരിക്കുന്നത്.

ഉള്ളില്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ ഇപ്പോഴുമുള്ളതിനാലാണ് കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ വന്നതെന്ന് സരിന്‍ പ്രതികരിച്ചു. ഇക്കാര്യം തുറന്ന് സമ്മതിക്കാന്‍ മടിയില്ലാത്ത ഒരാള്‍ക്ക് ലീഡറുടെയും പ്രിയപത്നി കല്യാണിക്കുട്ടിയമ്മയുടെയും അടുത്ത് എത്തുന്നതില്‍ യാതൊരു തടസ്സവുമില്ല എന്നാണ് തനിക്ക് ബോധ്യമായത്. സന്ദര്‍ശിക്കണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ ഇവിടേക്ക് വരുന്നതില്‍ നിന്ന് ആരും തടഞ്ഞില്ല, വരരുത് എന്ന് പറഞ്ഞില്ലെന്നും സരിന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ കെ കരുണാകരനെയും ഭാര്യ കല്യാണിക്കുട്ടിയമ്മയേയും അപമാനിക്കുന്ന രീതിയില്‍ ഒരു പരാമര്‍ശം നടത്തിയിരുന്നു. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിന്റെ സമയത്തായിരുന്നു ഈ പരാമര്‍ശം ഉണ്ടായത്. രാഹുല്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ കരുണാകരനെ അപമാനിച്ചയാളെയാണോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നതെന്ന വിമര്‍ശനം പത്മജ ഉന്നയിച്ചിരുന്നു. ഈ വിവദം ചര്‍ച്ചയാക്കുന്നതിനുള്ള നീക്കമാണ് ഇപ്പോള്‍ സരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top