സിപിഎം സ്മൃതികുടീരത്തില്‍ അതിക്രമം നടത്തിയ പ്രതി പിടിയില്‍; അറസ്റ്റിലായത് ചാല സ്വദേശി ഷാജി; ആക്രി പെറുക്കി ജീവിക്കുന്ന ആളെന്ന് പോലീസ്

കണ്ണൂർ: പയ്യാമ്പലം സിപിഎം സ്മൃതികുടീരങ്ങളിൽ അക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. ചാല സ്വദേശി ഷാജിയെയാണ് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്. പയ്യാമ്പലത്ത് അലഞ്ഞ് നടക്കുന്ന ആളാണ് ഷാജി. ഇവിടെ ഉപേക്ഷിക്കുന്ന കുപ്പികള്‍ ശേഖരിച്ച് വിറ്റ്‌ ഉപജീവനം നടത്തുന്ന ആളാണ്‌. കുപ്പികളിൽ ബാക്കി വന്ന പാനീയങ്ങളാണ് സ്മൃതികുടീരങ്ങളിൽ ഒഴിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.

നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്‍റെയും ഒ. ഭരതന്‍റെയും സ്മൃതി കുടീരങ്ങളിലാണ് കഴിഞ്ഞ ദിവസം അതിക്രമം നടന്നത്. സംഭവത്തിൽ സിപിഎം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ഫോറൻസിക് ഡോഗ് സ്ക്വാഡ് അടക്കം സ്ഥലം പരിശോധിക്കുകയും ചെയ്തിരുന്നു. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top