ക്രൈം നന്ദകുമാറിന്റെ പരാതിയില്‍ 14 വര്‍ഷത്തിന് ശേഷം കേസ്; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശി, ഡിജിപി കെ.പത്മകുമാര്‍, ശോഭന ജോർജ് പ്രതികള്‍

തിരുവനന്തപുരം: ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാറിന്റെ പരാതിയില്‍ 14 വര്‍ഷത്തിന് ശേഷം കേസെടുക്കാന്‍ കോടതി നിര്‍ദേശം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി, അഗ്നിശമന രക്ഷാസേന ഡിജിപി കെ.പത്മകുമാര്‍, മുന്‍ എംഎല്‍എ ശോഭന ജോർജ് എന്നിവർക്കെതിരെ മോഷണ കുറ്റമടക്കം ചുമത്തിയാണ് കേസ്. അന്തരിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺകുമാർ സിൻഹയും കേസിൽ പ്രതിയാണ്. 2010-ൽ ഫയൽ ചെയ്ത കേസാണിത്.

ശോഭന ജോർജിന്റെ പരാതിയിൽ 1999 ജൂണ്‍ 30ന് നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശോഭന ജോർജിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ 5 ലക്ഷം ആവശ്യപ്പെട്ടെന്നും പണം നല്‍കാത്തതിനാല്‍ നന്ദകുമാർ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നുമുള്ള ശോഭന ജോർജിന്റെ പരാതിയിലായിരുന്നു അറസ്റ്റ്.

അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു നന്ദകുമാറിന്റെ ആരോപണം. ശോഭന ജോർജ് കൈക്കൂലി വാങ്ങിയെന്ന വാർത്ത നൽകിയതിനു പ്രതികാരമായാണ് ഇരുവരും ചേര്‍ന്ന് അറസ്റ്റ് ചെയ്യിപ്പിച്ചു. ഇതാണ് നന്ദകുമാർ ഹർജിയിൽ ആരോപിച്ചത്. നന്ദകുമാറിനെതിരെ പൊലീസ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top