മുഖത്ത് തുപ്പി, മൂത്രമൊഴിച്ചു; കൂലി ചോദിച്ചതിന് ദലിത് യുവാവിന് ക്രൂര മർദനം

ജോലി ചെയ്തതിനുള്ള കൂലി ആവശ്യപ്പെട്ടതിന് ദലിത് യുവാവിനെ അതിക്രൂരമായി മർദിച്ചതായി പരാതി. കോഴി ഫാമിൽ ജോലി ചെയ്തിരുന്ന റിങ്കു മാഞ്ചിയെയാണ് ഉടമയും മകനും ചേർന്ന് മർദിക്കുകയും മുഖത്ത് തുപ്പുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തത്. ബിഹാറിലെ മുസാഫർപൂർ ജില്ലയിലാണ് സംഭവം.

ഒക്‌ടോബർ നാലിനാണ് സംഭവം. രണ്ട് ദിവസം ജോലി ചെയ്തതിന്റെ കൂലി വാങ്ങാനാണ് റിങ്കു മാഞ്ചി പ്രതി രമേഷ് പട്ടേലിന്റെ കോഴി ഫാമിൽ എത്തിയത്. കൂലി ആവശ്യപ്പെട്ടപ്പോൾ റിങ്കുവിനെ രമേഷ് പട്ടേലും സഹോദരൻ അരുൺ പട്ടേലും മകൻ ഗൗരവ് കുമാറും ചേർന്ന് മർദിച്ചു. രമേഷ് പട്ടേലും മകൻ ഗൗരവ് കുമാറും റിങ്കുവിനു മേൽ മൂത്രമൊഴിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തതായി പരാതിയിൽ പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും യുവാവ് പരാതിക്കൊപ്പം പോലീസിന് നൽകിയിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികൾക്കെതിരെ നടപടി എടുക്കുമെന്നും മുസാഫർപൂർ സൂപ്രണ്ട് ഓഫ് പോലീസ് വിധാ സാഗർ പറഞ്ഞു. വീഡിയോയിൽനിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top