തൃശൂരിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി; പരാതി നൽകിയത് ഒരാഴ്ചക്ക് ശേഷം, പോലീസ് അന്വേഷണം ആരംഭിച്ചു

തൃശൂർ: വെള്ളിക്കുളങ്ങര ശാസ്താംപൂവ്വം ആദിവാസി കോളനിയിൽ നിന്ന് കാണാതായ രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തി. രാജശേഖരന്റെ മകൻ അരുൺകുമാർ (8), കുട്ടന്റെ മകൻ സജി കുട്ടൻ (15) എന്നിവരുടെ മൃതദേഹമാണ് കോളനിക്കടുത്തുള്ള വനാതിർത്തിയിൽ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞ ശനിയാഴ്ചയാണ് അയൽവാസികളായ കുട്ടികളെ കാണാതായത്. ബന്ധുവീട്ടിൽ പോയതായിരിക്കും എന്ന് കരുതി പരാതി നൽകിയില്ല. ഇത്രയും ദിവസമായി കുട്ടികൾ മടങ്ങി വരാത്തതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങര പോലീസിൽ പരാതി നൽകിയത്. കുട്ടികൾ ഉൾവനത്തിൽ വഴിതെറ്റിപോയതാകാം എന്നായിരുന്നു പോലീസിന്റെയും വനം വകുപ്പിന്റെയും നിഗമനം. കാടിനടുത്തുള്ള ബന്ധുവീടുകളിലും ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നു. പോലീസും വനം വകുപ്പും പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തിയത്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടുകിട്ടിയത്. കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top