പ്രതീക്ഷ കൈവിടാതെ കേജ്‌രിവാൾ; മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റിനെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിലേക്ക്

ഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങി അരവിന്ദ് കേജ്‌രിവാൾ. കേസിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ ഇന്ന് അറിയിക്കും.

ഇഡി അറസ്റ്റിനെതിരെ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഡൽഹി മുഖ്യമന്ത്രിയുടെ പുതിയ നീക്കം. അഴിമതിയിൽ ഗൂഢാലോചന നടത്തി എന്നതിന് തെളിവുണ്ടെന്നും അതിനുള്ള രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും കോടതി പറഞ്ഞിരുന്നു. അറസ്റ്റ് നിയമപരമാണെന്നും രാഷ്ട്രീയപരമായല്ല നിയമപരമായാണ് കോടതി തീരുമാനം എടുക്കുന്നതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് സ്വരണ കാന്ത ശർമ വ്യക്തമാക്കിയിരുന്നു

മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കേജ്‌രിവാളിനെ വിചാരണക്കോടതി ആറ് ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് കസ്റ്റഡി നാല് ദിവസം കൂടി നീട്ടി. ഏപ്രിൽ ഒന്നിന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് 15വരെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടത്. വിചാരണ കോടതി ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെ തുടർന്ന് തീഹാർ ജയിലിൽ തുടരുകയാണ് അരവിന്ദ് കേജ്‌രിവാൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top