യുവാവിനെ പീഡിപ്പിച്ച കേസില്‍ രഞ്ജിത്തിന് മുൻകൂർ ജാമ്യം; 30 ദിവസത്തേക്ക് അറസ്റ്റില്ല

യുവാവിനെ പീഡിപ്പിച്ചെന്ന കേസില്‍ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതി 30 ദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് കസബ പോലീസ് കേസ് എടുത്തത്. അതേസമയം കേസ് ബെംഗളൂരു പോലീസിനു കൈമാറിയേക്കും. ബെംഗളൂരുവില്‍ വച്ചാണ് പീഡനം എന്നതിനാലാണ് കേസ് കൈമാറുക.

2012ൽ സിനിമയിൽ അവസരം ചോദിച്ച് ചെന്നപ്പോൾ ബെം​ഗളൂരുവിൽവച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ രഞ്ജിത്തിന് എതിരെ ലൈംഗികാരോപണം വന്നതോടെയാണ് യുവാവും പരാതി നല്‍കിയത്. സിനിമാ രംഗത്തെ പീഡനത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിനാണ് പരാതി നല്‍കിയത്.

2012ൽ ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന രഞ്ജിത്ത് സിനിമയുടെ ചിത്രീകരണ സമയത്ത് കോഴിക്കോട്ടെ ലൊക്കേഷനിൽ വെച്ചാണ് യുവാവ് രഞ്ജിത്തിനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട ശേഷം ടിഷ്യു പേപ്പറിൽ അദ്ദേഹത്തിന്‍റെ നമ്പർ കുറിച്ചുനൽകി. അതിൽ മെസേജ് അയച്ചാൽ മാത്രം മതിയെന്നായിരുന്നു നിർദേശം.

രഞ്ജിത്ത് പറഞ്ഞ പ്രകാരം രണ്ട് ദിവസത്തിനു ശേഷം ബെം​ഗളൂരുവിലെ താജ് ഹോട്ടലിൽ എത്തി. റൂമില്‍ മദ്യപിക്കുകയായിരുന്നു. സംസാരിച്ച ശേഷം നഗ്നനായി കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് മദ്യം നല്‍കിയ ശേഷം ലൈംഗികപീഡനം നടത്തി എന്നാണ് പരാതി.

അന്ന് തന്നെ ഇക്കാര്യം ഒരു പ്രമുഖ നടിയെ അറിയിച്ചിരുന്നുവെന്നും എന്നാൽ പ്രതികരിച്ചില്ലെന്നും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. ബംഗാളി നടി ലൈംഗിക പീഡന ആരോപണം ഉയര്‍ത്തിയതോടെ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top