നവവധുവിന് മര്‍ദനമേറ്റ കേസില്‍ വീഴ്ച വരുത്തിയ സിഐയ്ക്ക് സസ്പെൻഷൻ; നടപടി എസിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്; എസ്എച്ച്ഒയ്ക്ക് എതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങള്‍

കോഴിക്കോട്: നവവധു പീഡനത്തിന് ഇരയായെന്ന പരാതി കിട്ടിയിട്ടും അന്വേഷണത്തിൽ വീഴ്ച വരുത്തിയ പന്തീരാങ്കാവ് സിഐ എ.എസ്.സരിനെ സസ്പെൻഡ് ചെയ്തു. ഫറോക്ക് എസിപി സാജു കെ.എബ്രഹാം കമ്മിഷണർക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജിയാണ് സസ്പെൻഡ് ചെയ്തത്.

സ്ത്രീധനം ചോദിച്ച് ഭര്‍ത്താവ് രാഹുല്‍ ക്രൂരമായ പീഡിപ്പിച്ചെന്ന കേസിലാണു നടപടി. സിഐ സരിന്‍ ഉൾപ്പെടെയുള്ള പോലീസുകാരെ അന്വേഷണത്തിൽനിന്ന് മാറ്റിനിർത്തിയിരുന്നു. ഫറോക്ക് എസിപി സാജു കെ.എബ്രഹാം ആണ് കേസ് അന്വേഷിക്കുന്നത്.

രാഹുലിനെ സഹായിക്കുന്ന നിലപാടാണ് പന്തീരാങ്കാവ് പോലീസ് സ്വീകരിച്ചതെന്നാണ് വധുവിന്റെ കുടുംബം ആരോപിച്ചത്. ഞായറാഴ്ചയാണ് പെൺകുട്ടിയുടെ കുടുംബം പരാതിയുമായി സമീപിച്ചത്. കേസെടുത്ത ശേഷം രാഹുലിന് നോട്ടിസ് നൽകി പോലീസ് പറഞ്ഞുവിട്ടു. സൗഹൃദത്തിലാണ് പോലീസ് രാഹുലിനോട് ഇടപെട്ടതെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു.

പോലീസിനെതിരെ ഗുരുതര ആരോപണം ഉയർന്നതിനു പിന്നാലെയാണ് വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയത്. പരാതി ലഭിച്ചിട്ടും കേസെടുക്കാൻ വിമുഖ കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top