കുട്ടികളുടെ അശ്ലീല ദൃശ്യം ഇന്‍ബോക്‌സില്‍ ലഭിച്ചാല്‍ ഉടനടി ഡിലീറ്റ് ചെയ്യണം; ഇല്ലെങ്കില്‍ നിയമ നടപടി; മുന്നറിയിപ്പ് നല്‍കി സുപ്രീം കോടതി

ഡല്‍ഹി : കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഇന്‍ബോക്‌സില്‍ ലഭിച്ചാല്‍ അത് ഉടന്‍ ഡിലീറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി. ഇല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന നിര്‍ദ്ദേശം.

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് ഉത്കണ്ഠ ഉളവാക്കുന്നതാണ്. ഇത് ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ല. കുട്ടികള്‍ അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമാണെന്ന് പറയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരമല്ല എന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സുപ്രീം കോടതി ഈ നിരീക്ഷണം നടത്തിയത്. കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ജസ്റ്റ് റൈറ്റ് ഫോര്‍ ചില്‍ഡ്രന്‍സ് എന്ന സംഘടനയാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

ജനുവരി 11 നാണ് കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോ മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും കാണുന്നതും കുറ്റകരമല്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. മൊബൈലില്‍ കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടതിന് തമിഴ്‌നാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഹരീഷ് എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. പോക്‌സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവും ഹരീഷിനെതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വിധിച്ചു. കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ കൈമാറുകയോ ചെയ്യാത്തതിനാലാണ് കേസ് റദ്ദാക്കിയത്. ഈ ഉത്തരവിനെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top