ഡോ.അഭിരാമിയുടെ വിവാഹം 6 മാസം മുന്‍പ്; ഡ്യൂട്ടിക്ക് ശേഷം ഇന്ന് ഭര്‍തൃവീട്ടില്‍ പോകാനിരുന്നു; അവസാനം കുടുംബത്തെ തേടി എത്തിയത് മരണവാർത്ത

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടര്‍ അഭിരാമിയുടെ മരണത്തില്‍ നടുങ്ങി വെള്ളനാട്. അനസ്തേഷ്യ മരുന്ന് കുത്തിവെച്ച് അഭിരാമി മരിച്ചു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് നാട് ശ്രവിച്ചത്. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ച വെള്ളനാട്ടെ ബാലകൃഷ്ണന്റെയും രമയുടെയും ഏക മകളാണ് അഭിരാമി.

അഭിരാമിയുടെ ഭര്‍ത്താവായ ഡോ.പ്രതീഷ് മുംബൈയില്‍ വന്ന് ഇപ്പോള്‍ കൊല്ലത്തുള്ള വീട്ടിലുണ്ട്. ഇന്ന് അഭിരാമിക്ക് മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയുണ്ട്. അത് കഴിഞ്ഞ് കൊല്ലത്ത് പോകും എന്നാണ് പറഞ്ഞത്. എന്നാല്‍ വൈകീട്ട് മൂന്നരയായിട്ടും അഭിരാമി വിളിച്ചില്ല. ഭര്‍ത്താവും വീട്ടുകാരും വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല. പേയിംഗ് ഗസ്റ്റായി താമസിക്കുന്ന വീട്ടില്‍ വിളിച്ചപ്പോള്‍ ബോധം നഷ്ടമായ നിലയില്‍ കിടക്കുന്നു എന്നാണ് പറഞ്ഞത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരിച്ചതായി സ്ഥിരീകരിച്ചത്.

വെറും ആറുമാസം മുന്‍പാണ് ഡോ.അഭിരാമിയും കൊല്ലം സ്വദേശിയായ മുംബൈയില്‍ ജോലി ചെയ്യുന്ന ഡോ. പ്രതീഷും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വീട്ടുകാര്‍ തമ്മില്‍ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വെള്ളനാട് നടന്ന വിവാഹത്തില്‍ നാട്ടുകാര്‍ ഏറെക്കുറെ എല്ലാവരും പങ്കെടുത്തതാണ്. അതുകൊണ്ടാണ് അഭിരാമിയുടെ വിയോഗത്തില്‍ നാട് കേഴുന്നത്.

“മിടുക്കിയായ വിദ്യാര്‍ത്ഥിനിയായിരുന്നു. മാര്‍ക്കിന്റെ ബലത്തിലാണ് എംബിബിഎസ് അഡ്മിഷന്‍ നേടിയത്. ഡോക്ടര്‍ എന്ന നിലയില്‍ നാട്ടുകാര്‍ക്ക് എല്ലാവര്‍ക്കും സഹായിയായിരുന്നു. ഈ മരണം ദുഖിപ്പിക്കുന്നു-വാര്‍ഡ്‌ കൌണ്‍സിലര്‍ എസ്.കൃഷ്ണകുമാര്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top