ചക്ക വേവിച്ചില്ല, അമ്മയുടെ കൈയ്യൊടിച്ച് മകന്‍; റാന്നി പോലീസ് അറസ്റ്റുചെയ്തു

പത്തനംതിട്ട: ചക്ക വേവിച്ചു കൊടുക്കാത്തതിന്റെ പേരില്‍ മദ്യലഹരിയിലായിരുന്ന മകന്‍ അമ്മയെ ക്രൂരമായി മര്‍ദിച്ചു. റാന്നി സ്വദേശി വിജേഷാണ് (35) അറുപത്തിയഞ്ച് വയസുകാരി സരോജിനിയുടെ ഇരുകൈകളും തല്ലിയൊടിച്ചത്. വയോധികയുടെ തലയ്ക്കും നടുവിനും സാരമായ പരുക്കുകള്‍ ഉണ്ട്. അടിയന്തര ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിജേഷ് പോലിസ് കസ്റ്റഡിയിലാണ്.

ഇന്ന് രാവിലെ ബന്ധുവീട്ടില്‍ നിന്നും വിജേഷ് ചക്ക കൊണ്ടുവന്നിരുന്നു. അത് വേവിക്കാന്‍ പറഞ്ഞെങ്കിലും സരോജിനിക്ക് അത് തയ്യാറാക്കാന്‍ കഴിഞ്ഞില്ല. പുറത്തു പോയി മദ്യപിച്ചു തിരികെ വീട്ടിലെത്തിയ വിജേഷ് ആഞ്ഞിലിയുടെ കമ്പെടുത്ത് അമ്മയെ മര്‍ദിക്കുകയായിരുന്നു. സരോജിനിയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിവരികയായിരുന്നു. സ്ഥിരമായി മദ്യപിച്ചു പ്രശ്നമുണ്ടാക്കുന്ന ആളാണ്‌ വിജേഷ് എന്ന് പോലിസ് പറയുന്നു. സരോജിനിയുടെ ഏകമകനാണ് വിജേഷ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top