പ്രസംഗത്തിനിടയിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പൊതുവേദിയിൽ നിന്നും ഇറങ്ങിപ്പോയി; സംഭവം സിപിഎം ശക്തികേന്ദ്രമായ കാസർകോഡ് ബേഡഡുക്കയിൽ

കാസർകോട്: പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടയിൽ ക്ഷോഭിച്ച് വേദിയിൽ നിന്നും മുഖ്യമന്ത്രി ഇറങ്ങിപ്പോയി. പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അനൗൺസ്മെന്റ് നടന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. കാസർകോട് ബേഡഡുക്ക സർവീസ് സഹകരണ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.

മുഖ്യമന്ത്രി തൻ്റെ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പ് അനൗൺസ്മെന്റ് വന്നപ്പോൾ ചെവി കേട്ടുകൂടേയെന്നും ഇതൊന്നും ശരിയല്ലെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം പൂർത്തിയാക്കാതെ വേദിയിൽ നിന്ന് ഇറങ്ങിപ്പോയത്. സിപിഎമ്മിൻ്റെ ശക്തികേന്ദ്രമാണ് ബേഡഡുക്ക. പാർട്ടി ഭരണത്തിലുള്ള ബാങ്കിന്റെ കെട്ടിട നിർമ്മാണ ഉദ്ഘാടനത്തിനായിട്ടാണ് മുഖ്യമന്ത്രി എത്തിയത്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി ബാലകൃഷ്ണൻ, ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു തുടങ്ങിയവർ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ വേദിയിലുണ്ടായിരുന്നു.

കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു എന്ന് മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞ ഉടൻ പിന്നാലെ. അനൗൺസ്മെൻ്റ് വന്നു. കെട്ടിട നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച എഞ്ചിനീയർമാരുടെ പേര് പറഞ്ഞുകൊണ്ട് അനൗൺസ്മെന്റ് ഉയർന്നതാണ് മുഖ്യമന്ത്രിയെ കുപിതനാക്കിയത്. ചെവി കേട്ടുകൂടെന്നാണ് തോന്നുത് എന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിടുകയായിരുന്നു.

Logo
X
Top