തൻ്റെ വിധിയിൽ ഉറച്ച് നിൽക്കുന്നു; ചീഫ് ജസ്റ്റിസിന്റെ വിധി ന്യൂനപക്ഷവിധികളിൽ ഉൾപ്പെടുന്നത് അപൂർവമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ന്യൂഡൽഹി: സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിധിയിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിന് ഡി.വൈ.ചന്ദ്രചൂഡ്. മനസ്സാക്ഷിയുടെ വോട്ടാണ് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന ഓരോ വിധികളും. ചീഫ് ജസ്റ്റിസിന്റെ വിധി ന്യൂനപക്ഷവിധികളിൽ ഉൾപ്പെടുന്നത് അപൂർവമാണെന്നും വളരെ കുറച്ചേ അത്തരത്തിൽ ഉണ്ടായിട്ടുള്ളുവെന്നും ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ജുഡീഷ്യറിയിൽ അടിസ്ഥാനവർഗങ്ങളുടെ സാന്നിധ്യം ഉറപ്പാക്കണം. ചരിത്രപരമായ അനീതികൾ തുടച്ചുനീക്കണം. ഇത്തരം തിരുത്തലുകൾക്ക് നിയമപരിഷ്കരണത്തിൽ നിർണായക പങ്കുണ്ടെന്നും കൂടുതൽ നീതിസമത്വമുള്ള സമൂഹത്തിനായി എല്ലാവരെയും ഉൾക്കൊള്ളുന്ന നിയമവ്യവസ്ഥ അത്യാവശ്യമാണെന്നും ചന്ദ്രചൂഡ് പറഞ്ഞു. പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന് തീരുമാനമെടുക്കാനും ആ പ്രക്രിയയിൽ പങ്കാളികളാകാനും പ്രാതിനിധ്യത്തിനായി പരിഷ്ക്കരണം ആവശ്യമാണെന്ന് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി .

തൻ്റെ പ്രസംഗത്തിൽ അംബേദ്കറെയും ചീഫ് ജസ്റ്റിസ് പരാമർശിച്ചു. അധികാര ദുർവിനിയോഗങ്ങൾ ഉണ്ടാകുമ്പോൾ ഭരണഘടന ജനങ്ങളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നതാണ് അംബേദ്കറുടെ ഭരണഘടനാ വാദമെന്ന് ചന്ദ്രചൂഡ് അഭിപ്രായപെട്ടു. ജോർജ്‌ടൗൺ യൂണിവേഴ്‌സിറ്റി ലോ സെന്റർ, വാഷിംഗ്ടൺ ഡിസി, ന്യൂഡൽഹിയിലെ സൊസൈറ്റി ഫോർ ഡെമോക്രാറ്റിക് റൈറ്റ്‌സ് (എസ്‌ഡിആർ), ന്യൂഡൽഹി എന്നിവ സംയുക്തമായി സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇന്ത്യയിലെയും അമേരിക്കയിലെയും സുപ്രീം കോടതികളിൽ നിന്നുള്ള കാഴ്ചപ്പാടുകൾ’ എന്നതായിരുന്നു ചർച്ചാ വിഷയം. മസാച്യുസെറ്റ്‌സിലെ ബ്രാൻഡെയ്സ് യൂണിവേഴ്സിറ്റിയിലായിരുന്നു ചർച്ച സംഘടിപ്പിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top