വിദ്യാർത്ഥിനിയുടെ നഗ്നചിത്രം പ്രചരിപ്പിച്ച ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാല് പേർ പിടിയിൽ; 19 പേർക്കെതിരെ കേസ്

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. അറസ്റ്റിലായതിൽ ഒരാൾ ഡിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡന്റ് ജോയൽ തോമസാണ്. ജോയൽ ഇന്നലെ റാന്നി ഡിവൈഎസ്പി ഓഫീസിൽ എത്തി കീഴടങ്ങുകയായിരുന്നു. ജോയലിന് പുറമെ കെഎസ്ഇബി ജീവനക്കാരനായ മുഹമ്മദ് റാഫി, സജാദ് എസ് സലിം പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് അറസ്റ്റിലായത്.

19 പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 16 പേർക്കെതിരെ പീഡന കുറ്റവും മൂന്ന് പേർക്കെതിരെ നഗ്ന ചിത്രം പ്രചരിപ്പിച്ച കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. 2022 ജൂണിലാണ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ചിറ്റാർ സ്വദേശിയായ യുവാവ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയത്. ഇയാൾ പിന്നീട് ഇത് പലർക്കും കൈമാറുകയായിരുന്നു. ചിത്രം കിട്ടിയവരെല്ലാം പെൺകുട്ടിയെ ചൂഷണം ചെയ്തു. ചിലർ പെൺകുട്ടി ഒറ്റയ്ക്കായിരുന്നു സമയം വീട്ടിലെത്തി ഉപദ്രവിച്ചിരുന്നു. മറ്റുചിലർ വീഡിയോകോൾ വഴിയാണ് കുട്ടിയെ ചൂഷണം ചെയ്തത്. പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടി സ്കൂളിൽ പോകാൻ മടി കാണിക്കുന്നതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top