എ സി മൊയ്തീൻ്റെ വീട്ടിൽ അടക്കം നടത്തിയ റെയ്ഡുകളിൽ 15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഇ ഡി

മുൻ മന്ത്രി എ സി മൊയ്തീൻ്റെ വീട്ടിൽ അടക്കം നടത്തിയ റെയ്ഡുകളിൽ 15 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി ഔദ്യോഗിക വിശദീകരണവുമായി എൻഫോഴ്സ്മെൻ്റ്. 28 ലക്ഷത്തിൻ്റെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചു. കരുവന്നൂർ ബാങ്ക് ക്രമക്കേട് അന്വേഷണവുമായി ബന്ധപ്പെട്ടാണ് നടപടികളെന്നും ഇ ഡി സ്ഥിരീകരിക്കുന്നു.

ചൊവ്വാഴ്ച പുലർച്ചെ മുതൽ കേരളത്തിൽ അഞ്ച് കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. 150 കോടിയുടെ ബാങ്ക് ക്രമക്കേടിൽ ഗുണഭോക്താക്കളും ബിനാമികളും ആയവരുടെ സ്വത്തുവകകളുടെ പരിശോധനയാണ് നടന്നത്. 150 കോടി മൂല്യം വരുന്ന 36 വസ്തുവകകൾ കണ്ടുകെട്ടി.

28 ലക്ഷത്തിൻ്റെ ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചു എന്നും ഇ ഡി സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ആണ് അറിയിച്ചത്. ബാങ്ക് അക്കൗണ്ട് എ സി മൊയ്തീൻ്റെ തന്നെ ആണെന്നാണ് സൂചന. കണക്കിൽപെടാത്തത് എന്ന് പ്രാഥമികമായി തിരിച്ചറിഞ്ഞവയുടെ മേലാണ് ആദ്യ ഘട്ടമായി ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

റെയ്ഡിൽ കണ്ടെടുത്ത രേഖകളുടെ വിശദ പരിശോധന നടക്കുകയാണ്. പ്രാദേശിക സിപിഎം നേതാക്കൾ പ്രതികളായ കരുവന്നൂർ സഹകരണ ബാങ്ക് ക്രമക്കേട് കേസിലേക്ക് കഴിഞ്ഞ സർക്കാരിലെ മന്ത്രിയും സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയും ആയിരുന്ന മൊയ്തീൻ്റെ പേര് ഉൾപ്പെട്ടത് വിശദീകരിക്കാൻ പാർട്ടി പാടുപെടും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top