ആന്റോ ആൻറണിയുടെ പേര് മറയ്ക്കണം; ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ എംപിയുടെ ചിത്രങ്ങളും മറയ്ക്കാൻ തിരഞ്ഞെടുപ്പ് വരണാധികാരിയുടെ നിർദ്ദേശം

പത്തനംതിട്ട : പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ആൻ്റോ ആൻറണി എംപിയുടെ പേരും ചിത്രവും മറയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം. യു.ഡി.എഫ് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തിയെന്ന പരാതിയിലാണ് വരണാധികാരിയായ ജില്ലാ കളക്ടർ നടപടിയെടുത്തത്. ഇലക്ഷന്‍ സ്‌ക്വാഡിനാണ്  കലക്ടര്‍ നിര്‍ദേശം നല്‍കിയത്. ഇതിനു ചെലവാകുന്ന തുക ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും.

63 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും 20 മൊബൈല്‍ ടവറുകളിലെയും ആന്റോ ആന്റണിയുടെ പേര് മറയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണിയാണ് പരാതി നൽകിയത്. പേര് മറയ്ക്കാന്‍ തടസ്സം ഉണ്ടെങ്കില്‍ ഇടത് സ്ഥാനാർത്ഥി തോമസ് ഐസക്കിന്റെ  പേര് കൂടി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണം എന്ന പരാതിയിലെ ആവശ്യം വരണാധികാരി അംഗീകരിച്ചില്ല. ആറന്മുള നിയോജകമണ്ഡലം എല്‍.ഡി.എഫ് സെക്രട്ടറി എ പത്മകുമാറാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയെ തുടര്‍ന്ന് ഇടത് സ്ഥാനാര്‍ഥി തോമസ് ഐസകിന് വരണാധികാരി ഇന്നലെ താക്കീത് നല്‍കിയിരുന്നു. കുടുംബശ്രീ ഔദ്യോഗിക പരിപാടി ഇലക്ഷന്‍ പ്രചാരണത്തിനായി ദുരുപയോഗം ചെയ്‌തെന്ന യു.ഡി.എഫ് പരാതിയിലായിരുന്നു ജില്ലാ വരണാധികാരി താക്കീത് നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top