തൊടുപുഴയിൽ എൻജിനീയറിങ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു; അച്ഛന്റെ മരണം കഴിഞ്ഞ് രണ്ട് മാസം പിന്നിടും മുൻപ് മകന്റെ വിയോഗം

ഇടുക്കി: തൊടുപുഴ മാറിക കനാലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് എൻജിനീയറിങ് കോളജ് വിദ്യാർഥി മരിച്ചു. വഴിത്തല ഇരുട്ടുതോട് കുഴികണ്ടത്തിൽ ക്രിസ്ബിൻ ജോൺ ബിജു(22) ആണ് മരിച്ചത്. ഇന്നലെ സന്ധ്യയോടെ മാറിക അക്വഡേറ്റിനു സമീപം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.

കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയതായിരുന്നു ക്രിസ്‌ബിൻ. ഒഴുക്കിൽപ്പെട്ട ക്രിസ്ബിനെ കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തൊടുപുഴയിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ട്രിച്ചിയിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന ക്രിസ്ബിൻ അവധിക്ക് വീട്ടിലെത്തിയതായിരുന്നു.

ഒന്നര വർഷം മുൻപ് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്രിസ്ബിന്റെ പിതാവ് ബിജു.കെ.ജോൺ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മരിച്ചത്. ബിജുവിൻ്റെ മരണം കഴിഞ്ഞ് രണ്ടുമാസം പിന്നിടും മുൻപ് ഉണ്ടായ ക്രിസ്ബിന്റെ വിയോഗം താങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബം. അമ്മ ഡെയ്‌സി, സഹോദരി ക്രിസ്‌റ്റീന.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top